'അസലാമു അലൈക്കും'; ന്യൂസിലാന്‍ഡ് പാര്‍ലമെന്റിനെ സലാം പറഞ്ഞ് അഭിസംബോധന ചെയ്ത് ജസിന്ത ആര്‍ഡന്‍; 'പറയേണ്ടത് കൊലയാളി വംശീയവാദിയുടെ പേരല്ല, ഇരകളുടേത്'

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളില്‍ അക്രമം നടത്തിയ കടുത്ത വംശീയവാദിയായ ഓസ്‌ട്രേലിയന്‍ യുവാവിനെ പേരില്ലാത്തെ വ്യക്തിയായി കണക്കാക്കുമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡന്‍. എന്നില്‍ നിന്ന് ഇനി അയാളുടെ പേര് പരാമര്‍ശിക്കുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാനാകില്ല. ലോകത്തെ നടുക്കിയ തീവ്രവാദിയാക്രമണത്തിന് ശേഷം ആദ്യമായി ഒരുമിച്ച് ചേര്‍ന്ന ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ ജസീന്ത നിലപാട് വ്യക്തമാക്കി.

മുസ്ലിംങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന “അസലാമു അലൈക്കും” എന്ന് അഭിസംബോധനയോടെയാണ് ജസീന്ത പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തുടങ്ങിയത്. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകളാണ് വംശീയവാദിയായ പ്രതിയുടെ പേരിനേക്കാള്‍ പറയേണ്ടതെന്നും അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

അതേസമയം, അക്രമം നടത്തിയ വംശീയ തീവ്രവാദിക്കെതിരെ നിയമത്തിന്റെ സര്‍വ ശക്തിയുമെടുത്ത് നേരിടുമെന്നും ഇവര്‍ പറഞ്ഞു. സംഭവം നടന്നതിന് ശേഷം കാര്യങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്തതിന് ജസീന്ത ലോകത്തിന് മുമ്പില്‍ മാതൃകയായിരുന്നു. അക്രമത്തില്‍ ഇരയാക്കപ്പെട്ടവരുടെ ബന്ധുക്കളെ ഹിജാബ് ധരിച്ചായിരുന്നു ജസിന്ത സന്ദര്‍ശിച്ചിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയവര്‍ക്ക് നേരെ ആയുധങ്ങളുമായെത്തി ഓസ്‌ട്രേലിയന്‍ വംശീയവാദിയായ യുവാവ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക