പാകിസ്ഥാനില്‍ ഹൈവേയില്‍ യാത്ര ചെയ്ത 39 പേരെ കൊലപ്പെടുത്തി; തീവ്രവാദി ആക്രമണം ഹൈവേ ഉപയോഗിച്ചതിന്

പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങളില്‍ 39 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വിവിധയിടങ്ങളിലുണ്ടായ ആക്രമണത്തിലാണ് 39 പേര്‍ കൊല്ലപ്പെട്ടത്. ഹൈവേയിലൂടെ സഞ്ചരിച്ച ആളുകളെ വാഹനം തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ബലൂചിസ്ഥാനിലെ മുസാഖൈല്‍ ജില്ലയിലെ ബലൂചിസ്ഥാന്‍ ഹൈവേയിലാണ് തീവ്രവാദി ആക്രമണമുണ്ടായത്.

നാല്‍പത് പേരോളം വരുന്ന തീവ്രവാദി സംഘം ഹൈവേയില്‍ ബസുകളും മറ്റ് വാഹനങ്ങളും തടഞ്ഞുനിര്‍ത്തിയാണ് വെടിയുതിര്‍ത്തത്. പത്ത് വാഹനങ്ങള്‍ക്ക് അക്രമി സംഘം തീവെയ്ക്കുകയും ചെയ്തു. അഞ്ച് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

എന്നാല്‍ തങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിട്ടതെന്നാണ് ബലൂച് ലിബറേഷന്‍ ആര്‍മി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യാത്രയ്ക്കായി ഹൈവേ ഉപയോഗിച്ചതാണ് ബലൂച് ലിബറേഷന്‍ ആര്‍മിയെ പ്രകോപിച്ചത്. നേരത്തെ ഹൈവേ ഉപയോഗിക്കരുതെന്ന്
ബലൂച് ലിബറേഷന്‍ ആര്‍മി ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബലൂചിസ്ഥാനിലെ മറ്റ് രണ്ട് ജില്ലകളിലുണ്ടായ ആക്രമണത്തില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ബോലാന്‍ ജില്ലയില്‍ റെയില്‍വേ മേല്‍പ്പാലത്തിന് തീയിട്ടാണ് ആക്രമണം നടത്തിയത്.

Latest Stories

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല

വൈരാഗ്യത്തോടെയാണ് പൊലീസ് സംസാരിച്ചത്, പരാതിക്കാര്‍ക്ക് പിന്നില്‍ ആരുടെയോ കുബുദ്ധി, മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് വിശ്വാസം: കൃഷ്ണകുമാര്‍

‘കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം’; പ്രതിഷേധങ്ങള്‍ ജാള്യത മറക്കാനെന്ന് മന്ത്രി പി പ്രസാദ്