"യുവാക്കൾ ജാതീയത, സ്വജനപക്ഷപാതം, വിവേചനം എന്നിവ അംഗീകരിക്കുന്നില്ല... അവർ രാജ്യത്തിന്റെ പുരോഗതിയിൽ സജീവമായ സംഭാവന നൽകും": മോദി

ഇന്നത്തെ യുവജനത ജാതീയത, സ്വജനപക്ഷപാതം, വിവേചനം എന്നിവ അംഗീകരിക്കുന്നില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 60-ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു മോദി. ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, നരേന്ദ്ര മോദി ആപ്പ് എന്നിവയിലൂടെയാണ് മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.

ഇന്ത്യക്ക് അതിന്റെ യുവാക്കളിൽ നിന്ന് ധാരാളം പ്രതീക്ഷകളുണ്ട്. അവർ രാജ്യത്തെ വലിയ ഉയരങ്ങളിലെത്തിക്കും. ചെറുപ്പക്കാരിൽ ഊർജ്ജവും ചലനാത്മകതയും നിറഞ്ഞിരിക്കുന്നു, മാറ്റം വരുത്താനുള്ള ശക്തി അവർക്കുണ്ട്. ഈ ദശകം ചെറുപ്പക്കാരുടെ ദശകമായിരിക്കും. രാജ്യം വികസിപ്പിക്കുന്നതിൽ ഈ തലമുറയ്ക്ക് വലിയ പങ്കുണ്ട്. വരും ദശകത്തെക്കുറിച്ച് ഉറപ്പുള്ള ഒരു കാര്യം, 21 ആം നൂറ്റാണ്ടിൽ ജനിച്ചവർ ഈ ദശകത്തിൽ രാജ്യത്തിന്റെ പുരോഗതിയിൽ സജീവമായ സംഭാവന നൽകും എന്നതാണ്, ഈ നൂറ്റാണ്ടുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്നങ്ങൾ മനസിലാക്കി വളർന്നുവരുന്ന ആളുകളാണിവർ, പ്രധാനമന്ത്രി മോദി പറഞ്ഞു.

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല, അലിഗഡ് മുസ്‌ലിം സർവകലാശാല ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ മോദി സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിനിറങ്ങുകയും ഇവർക്കെതിരെ പൊലീസ് അടിച്ചമർത്തൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആണ് യുവജനത രാജ്യത്തിന്റെ സുപ്രധാന പ്രശ്നങ്ങൾ മനസിലാക്കി രാജ്യത്തിൻറെ പുരോഗതിക്കായി പ്രവർത്തിക്കും എന്ന് മോദി പറഞ്ഞതെന്നത് ശ്രദ്ധേയമാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക