തബ്ലീഗ് ജമാഅത്ത് അംഗങ്ങൾക്ക് എതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത നീക്കം

ഡൽഹി നിസാമുദ്ദീനിൽ മതസംഗമം സംഘടിപ്പിച്ച ഇസ്ലാമിക് മിഷനറി വിഭാഗത്തിലെ തബ്ലീഗ് ജമാഅത്ത് അംഗങ്ങൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ‌എസ്‌എ) കേസെടുത്തതായി റിപ്പോർട്ട്. നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത നൂറുകണക്കിന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഒരു ആശുപത്രിയിൽ നഴ്‌സുമാരെ ആക്രമിച്ചു അശ്ലീലമായി പെരുമാറി എന്നീ ആരോപണങ്ങൾ ആണ് സമ്പർക്ക വിലക്കിൽ കഴിയുന്ന
ഇവരിൽ ചിലർക്കെതിരെ ചുമത്തിയിരിക്കുന്നത്‌.

ഇവരെ “മനുഷ്യരാശിയുടെ ശത്രുക്കൾ” എന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശനമായ നിയമപ്രകാരം കുറ്റാരോപിതർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടു. ഈ നിയമപ്രകാരം പൊതുക്രമത്തെ ഭീഷണിപ്പെടുത്തുന്ന പ്രതികൾക്കെതിരെ ഒരു വർഷം വരെ ചാർജില്ലാതെ തടങ്കലിൽ വെയ്ക്കാൻ നിയമം അനുവദിക്കുന്നു.

“അവർ നിയമം പാലിക്കുകയില്ല, അവർ ഉത്തരവ് സ്വീകരിക്കുകയുമില്ല. അവർ മനുഷ്യരാശിയുടെ ശത്രുക്കളാണ്, അവർ വനിതാ ആരോഗ്യ പ്രവർത്തകരോട് ചെയ്തത് ഗുരുതരമായ കുറ്റമാണ്. ഞങ്ങൾ അവർക്കെതിരെ ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്നു, ഞങ്ങൾ അവരെ വെറുതെ വിടില്ല,” യോഗി ആദിത്യനാഥ് പറഞ്ഞു.

“ഡോക്ടർമാരെ ആക്രമിച്ച ഇൻഡോറിലെ പോലുള്ള ഒരു സംഭവം സംസ്ഥാനത്ത് മറ്റെവിടെയും കാണില്ല. ഇതിൽ നിയമപ്രകാരം ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും,” ആദിത്യനാഥ് പറഞ്ഞു.

ഗാസിയാബാദിലെ എംഎംജി ഹോസ്പിറ്റലിൽ സമ്പർക്ക വിലക്കിൽ കഴിയുന്ന തബ്ലീഗി അംഗങ്ങൾ കൊറോണ വൈറസ് മുൻകരുതലുകൾ ലംഘിച്ച് ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കിയെന്നാണ് ആരോപണം. കൂടാതെ അവർ മോശം പരാമർശങ്ങൾ നടത്തി, ഐസൊലേഷൻ വാർഡിൽ വസ്ത്രമില്ലാതെ കറങ്ങുകയും ബീഡിയും സിഗരറ്റും ആവശ്യപ്പെടുകയും ചെയ്തുവെന്ന് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

Latest Stories

"പ്രമുഖനെ" ഓരോ ഒരു മത്സരത്തിന് ശേഷവും വിലക്കണം ഇങ്ങനെ ആണെങ്കിൽ, ഹർഷിത് റാണയുടെ വിലക്കിന് പിന്നാലെ ഇന്ത്യൻ സൂപ്പർതാരത്തെ കളിയാക്കി ആകാശ് ചോപ്ര; ഇത് അയാളെ ഉദ്ദേശിച്ചാണ് എന്ന് ആരാധകർ

തലകുനിച്ചോ മലയാളി? ; നിവിൻ- ഡിജോ കൂട്ടുകെട്ട് തകർത്തോ; 'മലയാളി ഫ്രം ഇന്ത്യ' പ്രേക്ഷക പ്രതികരണങ്ങൾ

ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി; തടയാന്‍ അമേരിക്കയുടെ നീക്കം; നാണക്കേടില്‍ നെതന്യാഹു

ഇടപെട്ട് മന്ത്രി ഗണേഷ് കുമാർ; കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കാൻ നിർദേശം

ഐപിഎല്ലില്‍ കളിക്കുന്നതും രാജ്യത്തിന് വേണ്ടി കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്: സുനില്‍ ഗവാസ്‌കര്‍

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന കാലഘട്ടത്തിലെ തൊഴിലാളി ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

IPL 2024: മത്സരം തോറ്റതിന് പിന്നാലെ ഹാർദിക്കിനും രോഹിത്തിനും ബുംറക്കും കിട്ടിയതും വമ്പൻ പണി, സംഭവം ഇങ്ങനെ

IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

രോഗബാധിതനായ പോരാളിയെ അടിച്ചാണ് അന്ന് ധോണി മാസ് കാണിച്ചത്, അവൻ പൂർണ ആരോഗ്യവാനായിരുന്നെങ്കിൽ എംഎസിന്റെ മുട്ടിടിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി വരുൺ ആരോൺ

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; രജനികാന്ത്- ലോകേഷ് ചിത്രത്തിനെതിരെ ഇളയരാജ