'ഞങ്ങളെ ആക്രമിക്കാതിരിക്കാന്‍ അവള്‍ അക്രമികളെ തടഞ്ഞ് മുമ്പില്‍ നിന്നു'; അലിഗഢില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലിം കുടുംബത്തെ രക്ഷിച്ചത് 24- കാരി

യുവതിയുടെ സമയോചിത ഇടപെടലില്‍ അലിഗഢില്‍ മുസ്ലിം കുടുംബം ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ജട്ടാരിയില്‍ ഞായറാഴ്ചയാണ് സംഭവം. വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ ഹരിയായിലെ ബലാബ്ഗഢില്‍ നിന്ന് ഒരു വാനില്‍ വരികയായിരുന്ന മുസ്ലിം കുടുംബമാണ് ആക്രമണത്തിന് ഇരയായത്.

ഇരുചക്രവാഹനങ്ങളിലെത്തിയ ഒരു സംഘം ഇരുമ്പു വടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന പൂജ അക്രമികള്‍ക്കും തങ്ങള്‍ക്കും ഇടയിലായി വന്നു നില്‍ക്കുകയായിരുന്നെന്ന് ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട ഷാഫി മുഹമ്മദ് അബ്ബാസി പറഞ്ഞു.

രണ്ടരവയസ്സായ ആ കുട്ടിയുടെ മരണത്തില്‍ ദു:ഖിതരാണ് എല്ലാവരുമെന്നും പാവങ്ങള്‍ക്കു നേരെ എന്തിനു ദേഷ്യം കാണിക്കുന്നുവെന്നും പൂജ ആക്രമികളോട് ചോദിച്ചു. ഇതുകേട്ട അക്രമികളിലൊരാള്‍ താക്കോല്‍ തിരികെ നല്‍കിയ ശേഷം രക്ഷപ്പെടാന്‍ പറയുകയായിരുന്നെന്നും ഷാഫി പറയുന്നു. തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ട് അലിഗഢില്‍ എത്തിച്ചേര്‍ന്നു.

അലിഗഢില്‍ രണ്ടര വയസ്സുകാരിയുടെ കൊലപാതകമാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സംഘപരിവാര്‍ പ്രചാരണം നടത്തിയതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. കുട്ടിയുടെ ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റിയെന്നും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്തെന്നും പ്രചാരണമുണ്ടായിരുന്നു.

എന്നാല്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അലിഗഢ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇക്കാര്യം വിശദീകരിച്ചിരുന്നു. രണ്ടു വയസ്സുകാരിയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. സാഹിദ്, അസ്ലം എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സംഭവം ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതും ആണെന്നും കുറ്റവാളികള്‍ ശിക്ഷയനുഭവിക്കാതെ പോകരുതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

Latest Stories

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ