'ഞങ്ങളെ ആക്രമിക്കാതിരിക്കാന്‍ അവള്‍ അക്രമികളെ തടഞ്ഞ് മുമ്പില്‍ നിന്നു'; അലിഗഢില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലിം കുടുംബത്തെ രക്ഷിച്ചത് 24- കാരി

യുവതിയുടെ സമയോചിത ഇടപെടലില്‍ അലിഗഢില്‍ മുസ്ലിം കുടുംബം ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ജട്ടാരിയില്‍ ഞായറാഴ്ചയാണ് സംഭവം. വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ ഹരിയായിലെ ബലാബ്ഗഢില്‍ നിന്ന് ഒരു വാനില്‍ വരികയായിരുന്ന മുസ്ലിം കുടുംബമാണ് ആക്രമണത്തിന് ഇരയായത്.

ഇരുചക്രവാഹനങ്ങളിലെത്തിയ ഒരു സംഘം ഇരുമ്പു വടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന പൂജ അക്രമികള്‍ക്കും തങ്ങള്‍ക്കും ഇടയിലായി വന്നു നില്‍ക്കുകയായിരുന്നെന്ന് ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട ഷാഫി മുഹമ്മദ് അബ്ബാസി പറഞ്ഞു.

രണ്ടരവയസ്സായ ആ കുട്ടിയുടെ മരണത്തില്‍ ദു:ഖിതരാണ് എല്ലാവരുമെന്നും പാവങ്ങള്‍ക്കു നേരെ എന്തിനു ദേഷ്യം കാണിക്കുന്നുവെന്നും പൂജ ആക്രമികളോട് ചോദിച്ചു. ഇതുകേട്ട അക്രമികളിലൊരാള്‍ താക്കോല്‍ തിരികെ നല്‍കിയ ശേഷം രക്ഷപ്പെടാന്‍ പറയുകയായിരുന്നെന്നും ഷാഫി പറയുന്നു. തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ട് അലിഗഢില്‍ എത്തിച്ചേര്‍ന്നു.

അലിഗഢില്‍ രണ്ടര വയസ്സുകാരിയുടെ കൊലപാതകമാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സംഘപരിവാര്‍ പ്രചാരണം നടത്തിയതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. കുട്ടിയുടെ ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റിയെന്നും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്തെന്നും പ്രചാരണമുണ്ടായിരുന്നു.

എന്നാല്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അലിഗഢ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇക്കാര്യം വിശദീകരിച്ചിരുന്നു. രണ്ടു വയസ്സുകാരിയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. സാഹിദ്, അസ്ലം എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സംഭവം ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതും ആണെന്നും കുറ്റവാളികള്‍ ശിക്ഷയനുഭവിക്കാതെ പോകരുതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

Latest Stories

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ

അയാൾ വരുന്നു പുതിയ ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും, ഇന്ത്യൻ പരിശീലകനാകാൻ ഇതിഹാസത്തെ സമീപിച്ച് ബിസിസിഐ; ഒരൊറ്റ എസ് നാളെ ചരിത്രമാകും

ആരാണ് ജീവിതത്തിലെ ആ 'സ്‌പെഷ്യല്‍ വ്യക്തി'? ഉത്തരം നല്‍കി പ്രഭാസ്; ചര്‍ച്ചയായി പുതിയ പോസ്റ്റ്

വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി കേരളത്തില്‍;  സ്വീകരിക്കാന്‍ ഉന്നത ദ്യോഗസ്ഥരെത്തിയില്ല; ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി

ഹോട്ട് പ്രേതങ്ങളും ഹിറ്റ് കോമഡിയും, കോളിവുഡിന്റെ സീന്‍ മാറ്റി 'അരണ്‍മനൈ 4'; 100 കോടിയിലേക്ക് കുതിച്ച് ചിത്രം, ഇതുവരെയുള്ള കളക്ഷന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം; പിന്നില്‍ സംഘപരിവാര്‍ ശക്തികളെന്ന് കോണ്‍ഗ്രസ്