അഴിമതി കേസിൽ വി.കെ ശശികലയുടെ നൂറ് കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വി,കെ ശശികലയുടെ ഉടമസ്ഥതയിലുള്ള 11 വസ്തുവകകൾ ആദായനികുതി വകുപ്പ് പിടിച്ചെടുത്തതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ പയന്നൂർ ഗ്രാമത്തിൽ 24 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്വത്തുക്കൾ 1991 മുതൽ 1996 വരെ ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ വാങ്ങിച്ചതാണെന്നാണ് പറയപ്പെടുന്നത്.

2014 ലെ കർണാടക പ്രത്യേക കോടതി മുൻ ജഡ്ജി ജോൺ മൈക്കിൾ കുൻഹയുടെ ഒരു വിധിയിൽ, ഇവ ജയലളിതയുടെയും അവരുടെ അടുത്ത സഹായിയായ ശശികലയുടെയും അവരുടെ ബന്ധുക്കളായ ഇളവരശിയുടെയും സുധാകരന്റെയും “അനധികൃത സ്വത്ത്” ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്.

1990 കളിൽ വസ്തു വാങ്ങിയപ്പോൾ ഏകദേശം 20 ലക്ഷം രൂപ വിലയുണ്ടായിരിക്കാം, ഇപ്പോഴത്തെ വില ഏകദേശം 100 കോടി രൂപയാണ്. 2014 ലെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ, നികുതി വകുപ്പ് ബിനാമി ഇടപാടുകൾ (നിരോധനം) നിയമപ്രകാരം വസ്തുവകകൾ അറ്റാച്ചു ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ലാൻഡ് രജിസ്ട്രേഷൻ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്, കൂടാതെ അറ്റാച്ച്മെന്റ് നോട്ടീസുകൾ വസ്തുവിന് പുറത്ത് പതിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

വികെ ശശികലയ്ക്ക് ഈ വസ്തുവകകൾ ഉപയോഗിക്കുന്നത് തുടരാനാകുമെങ്കിലും അവർക്ക് ഒരു ഇടപാടും നടത്താൻ കഴിയില്ല. അഴിമതിക്കേസിൽ നാലുവർഷത്തെ ജയിൽവാസത്തിനുശേഷം 67 കാരിയായ ശശികല ഈ വർഷം ആദ്യം പുറത്തിറങ്ങിയിരുന്നു.

2016 ൽ ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെ അദ്ധ്യക്ഷയായി അവർ അധികാരമേറ്റു, ജയലളിതയും പ്രതിയായ കേസിൽ സുപ്രീംകോടതി അഴിമതിക്കുറ്റത്തിന് ശിക്ഷിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനുള്ള വിഫല ശ്രമവും ശശികല നടത്തിയിരുന്നു.

തമിഴ്‌നാട്ടിലെ ഏപ്രിൽ- മെയ് മാസത്തിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ്, താൻ “രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന്” അവർ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന്റെ ഭാര്യയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ വികെ ശശികല അടുത്തിടെ അദ്ദേഹത്തെ കണ്ടിരുന്നു.  പനീർസെൽവം ശശികലക്കെതിരെ തിരിഞ്ഞതിന് ശേഷം നാല് വർഷം കഴിഞ്ഞുള്ള അവരുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി