ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശം മൃദുവായിരുന്നു; എച്ച്‌ഐവിയോടും കുഷ്ഠരോഗത്തോടുമാണ് താരതമ്യം ചെയ്യേണ്ടത്: എ രാജ

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ സനാതന ധര്‍മ്മ പ്രസ്താവനയെ പിന്തുണച്ച് എംപിയും ഡിഎംകെ നേതാവുമായ എ രാജ. സനാതന ധര്‍മ്മത്തെ സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ നിലപാട് മൃദുവായിരുന്നുവെന്ന് എ രാജ പറഞ്ഞു. സനാതന ധര്‍മ്മത്തെ എച്ച്‌ഐവിയോടും കുഷ്ഠരോഗത്തോടുമാണ് താരതമ്യം ചെയ്യേണ്ടതെന്ന് രാജ കൂട്ടിച്ചേര്‍ത്തു.

സനാതന ധര്‍മ്മം അനുസരിച്ച് ഹിന്ദു കടല്‍ കടന്ന് പോകരുത്. വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന നരേന്ദ്ര മോദി സനാതന ധര്‍മ്മത്തെ മറികടന്ന് പോകുന്നയാളാണ്. ഈ തത്വം ലംഘിച്ചാണ് മോദി സനാതന ധര്‍മ്മത്തെ സംരക്ഷിക്കണമെന്ന് പറയുന്നത്.

തൊഴില്‍ വിഭജനം ലോകത്ത് എല്ലായിടത്തുമുണ്ട്. എന്നാല്‍ ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ വിഭജിക്കുന്ന രീതി ഇന്ത്യയില്‍ മാത്രമേ ഉള്ളൂവെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ടെന്നും എ രാജ അഭിപ്രായപ്പെട്ടു.

സനാതന ധര്‍മ്മം തുല്യതയ്ക്കും സാമൂഹ്യ നീതിയ്ക്കും എതിരാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നും തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഉദയനിധിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ ബിജെപി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ