"സമാധാനാമാണ് വേണ്ടത്, കുടിയേറ്റക്കാരെയല്ല": അസമിൽ പൗരത്വ നിയമത്തെ എതിർത്ത് ആയിരക്കണക്കിന് സ്ത്രീകൾ

പൗരത്വ ഭേദഗതി നിയമം അസമിന്റെ തദ്ദേശീയ സംസ്കാരം, ഭാഷ, ഭൂമി അവകാശങ്ങൾ എന്നിവയ്ക്ക് യാതൊരു ഭീഷണിയുമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ജനങ്ങൾക്ക് ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെ ശനിയാഴ്ച സംസ്ഥാനത്തെ ആയിരക്കണക്കിന് സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തി.

പരമ്പരാഗത വസ്ത്രം ധരിച്ച പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും തങ്ങൾ മുഗളരോട് യുദ്ധം ചെയ്ത ചരിത്ര വനിതാ നേതാക്കളുടെ പിൻഗാമികളാണെന്ന് സർക്കാരിനെ ഓർമ്മപ്പെടുത്തുകയും ചെയ്തു. “ഞങ്ങൾ മുല ഗഭാരു, കനക്ലത, ബിർ ലചിത് ബോർഫുകോൺ തുടങ്ങിയ യോദ്ധാക്കളുടെ പിൻഗാമികളാണ്. അസമിനും പോരാട്ടത്തിന്റെയും അനീതിയുടെയും ചരിത്രമുണ്ട്, ഞങ്ങളെ അനീതിക്ക് വിധേയരാക്കാൻ ആരെയും അനുവദിക്കാത്തതുപോലെ, പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഈ നിയമത്തോട് “അനുവദിക്കില്ല” എന്നാണ് അസമിലെ സ്ത്രീകൾക്ക് പറയാനുള്ളത്,” ഗുവാഹത്തിയിലെ ലതാഷിൽ ഫീൽഡിൽ പ്രതിഷേധിച്ച റൂബി ദത്ത ബറുവ മാധ്യമങ്ങളോട് പറഞ്ഞു.

സമാനമായ വികാരങ്ങൾ ജോർഹട്ട്, ഗൊൽഘട്ട്, ബ്രഹ്മപുത്ര താഴ്‌വര എന്നിവിടങ്ങളിൽ പ്രതിധ്വനിച്ചു, ആയിരക്കണക്കിന് സ്ത്രീകൾ അവരുടെ പ്രദേശിക വസ്ത്രങ്ങളായ മേഖേല ചഡോറുകളും അസോമിയ ഗാമോച്ചകളും നെറ്റിയിൽ ചുറ്റിപ്പിടിച്ച് വിയോജിപ്പിന്റെ ശബ്ദം ഉയർത്തി. “ഈ നിയമം ഭരണകൂടത്തിന്റെയും നമ്മുടെ ഭാഷയുടെയും നമ്മുടെ സംസ്കാരത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും താത്പര്യത്തെ ദോഷകരമായി ബാധിക്കും. ഞങ്ങൾ ഇതിനെതിരെ വളരെക്കാലമായി പ്രതിഷേധിക്കുന്നുണ്ടെങ്കിലും സർക്കാർ ഞങ്ങളുടെ വാക്കുകൾ ശ്രദ്ധിച്ചില്ല,” ഒരു പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റൊരു വനിത എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

നിയമം പിൻവലിക്കുന്നതുവരെ അവരുടെ പ്രക്ഷോഭം അവസാനിക്കില്ലെന്ന് മറ്റൊരു പ്രവർത്തകൻ പറഞ്ഞു. “ഞങ്ങൾക്ക് സമാധാനം വേണം, ബംഗ്ലാദേശ് കുടിയേറ്റക്കാരെയല്ല. ഞങ്ങളുടെ അമ്മമാർ പറയുന്നതിനോട് സർക്കാർ യോജിക്കുമ്പോൾ മാത്രമേ സമാധാനം ലഭിക്കുകയുള്ളൂ – നിയമം ഇല്ലാതാക്കുക!”

കഴിഞ്ഞ ഒരു വർഷമായി സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ സ്ത്രീകൾ മുൻപന്തിയിലാണ്.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത