പ്രഖ്യാപിച്ച് 38-ാം ദിവസമാണ് നോട്ടു നിരോധനത്തിന് റിസര്‍വ് ബാങ്ക് അനുമതി കൊടുത്തത്; മോദി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ തള്ളി സുപ്രധാന വിവരാവകാശ രേഖ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചത് ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് ശേഷം 38-ാം ദിവസമാണ് റിസര്‍വ് ബാങ്ക് ഇതിന് അനുമതി പോലും കൊടുത്തത്. 2016 നവംബര്‍ എട്ടിന് നോട്ടു നിരോധനം മോദി പ്രഖ്യാപിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശം ആദ്യമായി റിസര്‍വ് ബാങ്ക് ചര്‍ച്ച ചെയ്യുകയായിരുന്നു.

2016 നവംബര്‍ എട്ടിന് വൈകുന്നേരം 5.30 നാണ് നോട്ട് നിരോധനം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം റിസര്‍വ് ബാങ്കിന് ലഭിച്ചത്. ഇതു റിസര്‍വ് ബാങ്ക് ചര്‍ച്ച ചെയ്തത് രണ്ടര മണിക്കൂറാണ്. ഈ ചര്‍ച്ച തീരുന്നതിന് മുമ്പ് മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതായിട്ടാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ നിന്നും വ്യക്തമാക്കിയിരിക്കുന്നത്. ആര്‍.ടി.ഐ ആക്ടിവിസ്റ്റായ വെങ്കിടേശ് നായകാണ് ഇത് പുറത്തു കൊണ്ടു വന്നത്.

കേന്ദ്രം നിര്‍ദേശത്തിന് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയത് ഡിസംബര്‍ 16നാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ 38-ാം ദിവസം. സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മറ്റു വഴികളില്ലാതെ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയത് ആണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.

ആദ്യം രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നതിന് ആര്‍.ബി.ഐ വിസമ്മതിച്ചിരുന്നു. പക്ഷേ വെങ്കിടേശ് നായകിന്റെ നിരന്തര ശ്രമത്തെ തുടര്‍ന്നാണ് വിവരം ലഭിച്ചത്. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയിലാണ് കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത്. അതിനാല്‍ നോട്ട് നിരോധനം കാര്യമായ പ്രയോജനം സൃഷ്ടിക്കില്ല.

രാജ്യത്ത് 2011 – 16 കാലയളവില്‍ സാമ്പത്തിക വളര്‍ച്ച 30 ശതമാനം വര്‍ധിച്ചു. അതേസമയം 500 രൂപയുടെ നോട്ട് 76.38 ശതമാനവും 1000 രൂപയുടെ നോട്ട് 108.98 ശതമാനം വര്‍ധിച്ചു.ഇത് കേന്ദ്രം, റിസര്‍വ് ബാങ്കിനോട് നോട്ട് നിരോധനത്തിനുള്ള കാരണങ്ങളില്‍ ഒന്നായി അവതരിപ്പിച്ചിരുന്നു.

ഇത് പക്ഷേ റിസര്‍വ് ബാങ്ക് തള്ളി. സാമ്പത്തിക വളര്‍ച്ച 30 ശതമാനം വര്‍ധിച്ചത് ശരിയാണ്. പക്ഷേ നോട്ടുകളുടെ എണ്ണം ഉപഭോഗത്തില്‍ വര്‍ധിച്ചത് വിലക്കയറ്റത്തിന്റെ പ്രതിഫലനമാണെന്ന് റിസര്‍വ് ബാങ്ക് മറുപടി നല്‍കി. കേന്ദ്രത്തിന്റെ മിക്ക നിര്‍ദേശങ്ങളെയും എതിര്‍ത്ത് കൊണ്ടാണ് റിസര്‍വ് ബാങ്ക് നോട്ട് നിരോധനത്തിനുള്ള ശുപാര്‍ശയെ അംഗീകരിച്ചിരുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക