എംബസിയുടെ സഹായം കിട്ടിയില്ല; വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് കുടുംബം

ഉക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങ്ങിന്റെ സുരക്ഷയില്‍ ആശങ്കയറിച്ച് കുടുംബം. മകന് വെടിയേറ്റ വിവരം അറിഞ്ഞ രണ്ട് ദിവസം മുമ്പ് എംബസിയില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സഹായം ലഭിച്ചില്ലെന്നും കുടുംബം പറയുന്നു.

ഹര്‍ജോത് സിങ്ങിന് ശരീരത്തിന്റെ നാല് ഭാഗത്ത് വെടിയേറ്റു എന്നാണ് അറിയിച്ചത്. ഒരു വെടിയുണ്ട ശരീരത്തിന് അകത്തേയക്ക് തുളച്ചു കയറുകയും ചെയ്തു. ഇന്ത്യയിലെ ഉക്രൈന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് മകന് ആശുപത്രി സൗകര്യം ഒരുക്കി നല്‍കിയത്. ഹര്‍ജോതിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ട്. എത്രയും പെട്ടെന്ന് മകനെ നാട്ടിലേയ്ക്ക് എത്തിക്കണമെന്നും കുടുംബംആവശ്യപ്പെട്ടു.

ഫെബ്രുവരി 27ന് റഷ്യന്‍ ആക്രമണം രൂക്ഷമായ കീവില്‍നിന്നും ലെവിവിലേക്കു രക്ഷപ്പെടുന്നതിന്നിടയിലാണ് ഹര്‍ജോത് സിങ്ങിന് വെടിയേറ്റത്. ഇപ്പോള്‍ കീവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ എംബസിയുമായി പലതവണ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സഹായം ലഭിച്ചില്ലെന്നും ഹര്‍ജോത് നേരത്തെ ആരോപിച്ചിരുന്നു.

ലവിവിലെത്താന്‍ അടിയന്തിര സഹായം ആവശ്യപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. എന്റെ കാലുകളില്‍ മുറിവേറ്റതുകൊണ്ട് നടക്കാനാവില്ല. കീവില്‍നിന്നും ലെവിവിലെത്താന്‍ സഹായം വേണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് നയതന്ത്രകാര്യാലയം നല്‍കിയതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

അതേ സമയം, ഹര്‍ജോതിന്റെ ചികിത്സ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. ഹര്‍ജോതിന്റെ അടുത്തെത്താന്‍ എംബസി ശ്രമിക്കുന്നുണ്ട്. സംഘര്‍ഷ മേഖലയായതിനാലാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. എത്രയും പെട്ടെന്ന് അവിടേക്ക് എത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ