ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്; പ്രകോപനമില്ലാതെ വെടിവെച്ചെന്ന് മത്സ്യത്തൊഴിലാളികൾ

തമിഴ്നാട് തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ചു. വെടിവെയ്പ്പിൽ നാഗപട്ടണം സ്വദേശി 33 കാരനായ കലൈശെൽവന് പരിക്കേറ്റു.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പ്രകോപനമില്ലാതെ നാവികസേന ഉദ്യോ​ഗസ്ഥർ വെടിവെയ്ക്കുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. ബോട്ട് വളഞ്ഞ നാവികസേന ആദ്യം കല്ലെറിഞ്ഞെന്നും പിന്നീട് തുടര്‍ച്ചയായി വെടിവെയ്ക്കുകയായിരുന്നെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

വെടിയേറ്റ് പരിക്കേറ്റ കലൈസെൽവനെയും കൊണ്ട് ‍തങ്ങൾ വേ​ഗം നാ​ഗപട്ടണത്തിലെ സർക്കാർ ആശുപത്രിയിൽ എത്തുകയായിരുന്നുവെന്നും വെടിയുണ്ട ആദ്യം ബോട്ടിൽ തട്ടിയതിനാലാണ് രക്ഷപ്പെട്ടതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ജൂലൈ 28 ന് തമിഴ്നാട്ടിലെ കീച്ചപൻകുപ്പത്തെ മത്സ്യബന്ധന ​ഗ്രാമത്തിൽ നിന്നും പത്ത് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോയതായിരുന്നെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി