ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്; പ്രകോപനമില്ലാതെ വെടിവെച്ചെന്ന് മത്സ്യത്തൊഴിലാളികൾ

തമിഴ്നാട് തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ചു. വെടിവെയ്പ്പിൽ നാഗപട്ടണം സ്വദേശി 33 കാരനായ കലൈശെൽവന് പരിക്കേറ്റു.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പ്രകോപനമില്ലാതെ നാവികസേന ഉദ്യോ​ഗസ്ഥർ വെടിവെയ്ക്കുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. ബോട്ട് വളഞ്ഞ നാവികസേന ആദ്യം കല്ലെറിഞ്ഞെന്നും പിന്നീട് തുടര്‍ച്ചയായി വെടിവെയ്ക്കുകയായിരുന്നെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

വെടിയേറ്റ് പരിക്കേറ്റ കലൈസെൽവനെയും കൊണ്ട് ‍തങ്ങൾ വേ​ഗം നാ​ഗപട്ടണത്തിലെ സർക്കാർ ആശുപത്രിയിൽ എത്തുകയായിരുന്നുവെന്നും വെടിയുണ്ട ആദ്യം ബോട്ടിൽ തട്ടിയതിനാലാണ് രക്ഷപ്പെട്ടതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ജൂലൈ 28 ന് തമിഴ്നാട്ടിലെ കീച്ചപൻകുപ്പത്തെ മത്സ്യബന്ധന ​ഗ്രാമത്തിൽ നിന്നും പത്ത് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോയതായിരുന്നെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Latest Stories

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി