വാക്കു പാലിക്കാതെ വിട പറഞ്ഞ സുഷമ സ്വരാജ്; പരിഭവം പങ്ക് വെച്ച് സ്‌മൃതി ഇറാനി

ബി.ജെ.പിയുടെ പ്രിയപ്പെട്ട നേതാക്കളിലൊരാളായ സുഷമാ സ്വരാജ് വിട പറഞ്ഞ ദുഃഖത്തിലാണ് പാർട്ടിയിലെ മറ്റ് അംഗങ്ങൾ. മികച്ച രാഷ്ട്രീയ പ്രവർത്തക, പാർട്ടി ഉപദേഷ്ടാവ് എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച സുഷമയുടെ വിയോഗത്തിൽ നിരവധി പാർട്ടി നേതാക്കൾ വൈകാരികമായ ആദരാഞ്ജലി അർപ്പിച്ചു.

സുഷമാ സ്വരാജ് ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പുറത്തു വന്നതിനെ തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിയ ആദ്യത്തെ നേതാക്കളിൽ ഒരാളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സുഷമയോടൊപ്പം നടക്കാതെ പോയ ഒരു ഉച്ചഭക്ഷണ സൽക്കാരത്തെ കുറിച്ച് ട്വിറ്ററിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് സ്‌മൃതി ഇറാനി.

“ദീദിയോടൊപ്പം എനിക്ക് ഒരു സ്വാര്‍ത്ഥ താത്പര്യമുണ്ടായിരുന്നു. ഉച്ചഭക്ഷണ സൽക്കാരത്തിന് കൊണ്ടുപോകാമെന്ന് വാക്ക് തന്നിരുന്നു. ബാംസുരിയോട് ഭക്ഷണശാല തിരഞ്ഞെടുക്കാനും പറഞ്ഞിരുന്നു എന്നാൽ ഞങ്ങൾ രണ്ടുപേർക്കും നൽകിയ വാഗ്ദാനം നിറവേറ്റാതെ നിങ്ങൾ പോയി,” സ്‌മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു. സുഷമ സ്വരാജിന്റെ മകളാണ് ബാംസുരി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയിൽ സഹപ്രവർത്തകരായിരുന്നു മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും , സ്മൃതി ഇറാനിയും. ബി.ജെ.പി സർക്കാർ രണ്ടാം തവണയും അധികാരത്തിൽ വന്ന തിരഞ്ഞെടുപ്പിൽ അനാരോഗ്യത്തെ തുടർന്ന് മത്സരിക്കാതെ സുഷമാ സ്വരാജ്  വിട്ടു നിൽക്കുകയായിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു