വാക്കു പാലിക്കാതെ വിട പറഞ്ഞ സുഷമ സ്വരാജ്; പരിഭവം പങ്ക് വെച്ച് സ്‌മൃതി ഇറാനി

ബി.ജെ.പിയുടെ പ്രിയപ്പെട്ട നേതാക്കളിലൊരാളായ സുഷമാ സ്വരാജ് വിട പറഞ്ഞ ദുഃഖത്തിലാണ് പാർട്ടിയിലെ മറ്റ് അംഗങ്ങൾ. മികച്ച രാഷ്ട്രീയ പ്രവർത്തക, പാർട്ടി ഉപദേഷ്ടാവ് എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച സുഷമയുടെ വിയോഗത്തിൽ നിരവധി പാർട്ടി നേതാക്കൾ വൈകാരികമായ ആദരാഞ്ജലി അർപ്പിച്ചു.

സുഷമാ സ്വരാജ് ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പുറത്തു വന്നതിനെ തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിയ ആദ്യത്തെ നേതാക്കളിൽ ഒരാളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സുഷമയോടൊപ്പം നടക്കാതെ പോയ ഒരു ഉച്ചഭക്ഷണ സൽക്കാരത്തെ കുറിച്ച് ട്വിറ്ററിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് സ്‌മൃതി ഇറാനി.

“ദീദിയോടൊപ്പം എനിക്ക് ഒരു സ്വാര്‍ത്ഥ താത്പര്യമുണ്ടായിരുന്നു. ഉച്ചഭക്ഷണ സൽക്കാരത്തിന് കൊണ്ടുപോകാമെന്ന് വാക്ക് തന്നിരുന്നു. ബാംസുരിയോട് ഭക്ഷണശാല തിരഞ്ഞെടുക്കാനും പറഞ്ഞിരുന്നു എന്നാൽ ഞങ്ങൾ രണ്ടുപേർക്കും നൽകിയ വാഗ്ദാനം നിറവേറ്റാതെ നിങ്ങൾ പോയി,” സ്‌മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു. സുഷമ സ്വരാജിന്റെ മകളാണ് ബാംസുരി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയിൽ സഹപ്രവർത്തകരായിരുന്നു മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും , സ്മൃതി ഇറാനിയും. ബി.ജെ.പി സർക്കാർ രണ്ടാം തവണയും അധികാരത്തിൽ വന്ന തിരഞ്ഞെടുപ്പിൽ അനാരോഗ്യത്തെ തുടർന്ന് മത്സരിക്കാതെ സുഷമാ സ്വരാജ്  വിട്ടു നിൽക്കുകയായിരുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി