വാക്കു പാലിക്കാതെ വിട പറഞ്ഞ സുഷമ സ്വരാജ്; പരിഭവം പങ്ക് വെച്ച് സ്‌മൃതി ഇറാനി

ബി.ജെ.പിയുടെ പ്രിയപ്പെട്ട നേതാക്കളിലൊരാളായ സുഷമാ സ്വരാജ് വിട പറഞ്ഞ ദുഃഖത്തിലാണ് പാർട്ടിയിലെ മറ്റ് അംഗങ്ങൾ. മികച്ച രാഷ്ട്രീയ പ്രവർത്തക, പാർട്ടി ഉപദേഷ്ടാവ് എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച സുഷമയുടെ വിയോഗത്തിൽ നിരവധി പാർട്ടി നേതാക്കൾ വൈകാരികമായ ആദരാഞ്ജലി അർപ്പിച്ചു.

സുഷമാ സ്വരാജ് ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പുറത്തു വന്നതിനെ തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിയ ആദ്യത്തെ നേതാക്കളിൽ ഒരാളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സുഷമയോടൊപ്പം നടക്കാതെ പോയ ഒരു ഉച്ചഭക്ഷണ സൽക്കാരത്തെ കുറിച്ച് ട്വിറ്ററിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് സ്‌മൃതി ഇറാനി.

“ദീദിയോടൊപ്പം എനിക്ക് ഒരു സ്വാര്‍ത്ഥ താത്പര്യമുണ്ടായിരുന്നു. ഉച്ചഭക്ഷണ സൽക്കാരത്തിന് കൊണ്ടുപോകാമെന്ന് വാക്ക് തന്നിരുന്നു. ബാംസുരിയോട് ഭക്ഷണശാല തിരഞ്ഞെടുക്കാനും പറഞ്ഞിരുന്നു എന്നാൽ ഞങ്ങൾ രണ്ടുപേർക്കും നൽകിയ വാഗ്ദാനം നിറവേറ്റാതെ നിങ്ങൾ പോയി,” സ്‌മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു. സുഷമ സ്വരാജിന്റെ മകളാണ് ബാംസുരി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയിൽ സഹപ്രവർത്തകരായിരുന്നു മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും , സ്മൃതി ഇറാനിയും. ബി.ജെ.പി സർക്കാർ രണ്ടാം തവണയും അധികാരത്തിൽ വന്ന തിരഞ്ഞെടുപ്പിൽ അനാരോഗ്യത്തെ തുടർന്ന് മത്സരിക്കാതെ സുഷമാ സ്വരാജ്  വിട്ടു നിൽക്കുകയായിരുന്നു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു