കള്ളാക്കുറിച്ചിയിലെ ആത്മഹത്യ; മൃതദേഹം ഏറ്റുവാങ്ങണം, വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ നോട്ടീസ് പതിച്ചു

തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം എത്രയും പെട്ടെന്ന് ഏറ്റുവാങ്ങണമെന്ന് ജില്ലാ ഭരണകൂടം. ഇക്കാര്യം അറിയിച്ച് കൊണ്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ നോട്ടീസ് പതിച്ചു. റീ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ സാഹചര്യത്തില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം ഒളിവില്‍ പോയിരിക്കുകയാണ് . ഈ സാഹചര്യത്തിലാണ് നടപടി. പോസ്റ്റുമോര്‍ട്ടം നടത്തുന്നവരുടെ മെഡിക്കല്‍ ബോര്‍ഡില്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബം ഒളിവില്‍ പോയത്.

ഇന്നലെ വൈകുന്നേരമാണ് റീ പോസ്റ്റുമോര്‍ട്ടം നടന്നത്. പെണ്‍കുട്ടിയുടെ ആത്മഹത്യയെ കുറിച്ച് അനേവഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. സി.ബി.സി.ഐ.ഡി സംഘം സ്‌കൂളില്‍ തെളിവെടുപ്പ് നടത്തി. ജൂലൈ 12ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. രണ്ട് അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനി അടുത്ത ദിവസം മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആരോപണ വിധേയരായ അധ്യാപകര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ അമ്പതോളം വാഹനങ്ങള്‍ കത്തി നശിപ്പിച്ചു. ഇത്േ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷം നടത്തിയ നിരവധി പേരെ അറസ്റ്റ് ചെയ്തു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി