കള്ളാക്കുറിച്ചിയിലെ ആത്മഹത്യ; മൃതദേഹം ഏറ്റുവാങ്ങണം, വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ നോട്ടീസ് പതിച്ചു

തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം എത്രയും പെട്ടെന്ന് ഏറ്റുവാങ്ങണമെന്ന് ജില്ലാ ഭരണകൂടം. ഇക്കാര്യം അറിയിച്ച് കൊണ്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ നോട്ടീസ് പതിച്ചു. റീ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ സാഹചര്യത്തില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം ഒളിവില്‍ പോയിരിക്കുകയാണ് . ഈ സാഹചര്യത്തിലാണ് നടപടി. പോസ്റ്റുമോര്‍ട്ടം നടത്തുന്നവരുടെ മെഡിക്കല്‍ ബോര്‍ഡില്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബം ഒളിവില്‍ പോയത്.

ഇന്നലെ വൈകുന്നേരമാണ് റീ പോസ്റ്റുമോര്‍ട്ടം നടന്നത്. പെണ്‍കുട്ടിയുടെ ആത്മഹത്യയെ കുറിച്ച് അനേവഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. സി.ബി.സി.ഐ.ഡി സംഘം സ്‌കൂളില്‍ തെളിവെടുപ്പ് നടത്തി. ജൂലൈ 12ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. രണ്ട് അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനി അടുത്ത ദിവസം മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആരോപണ വിധേയരായ അധ്യാപകര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ അമ്പതോളം വാഹനങ്ങള്‍ കത്തി നശിപ്പിച്ചു. ഇത്േ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷം നടത്തിയ നിരവധി പേരെ അറസ്റ്റ് ചെയ്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ