ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല; പാചകത്തൊഴിലാളിയെ പിരിച്ചുവിട്ടു

ദളിത് സ്ത്രീ പാചകം ചെയ്ത ഉച്ചഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പാചകക്കാരിയെ സ്‌കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടു. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലെ സുഖിദാങ്ങിലെ ഹൈസ്‌കൂളിലാണ് സംഭവം.

സ്‌കൂളിലെ ‘ഭോജന്‍മാതാ’ തസ്തികയില്‍ ഡിസംബര്‍ 13നായിരുന്നു ദളിത് സമുദായക്കാരിയായ സുനിതയെ നിയമിച്ചത്. ഉത്തരാഖണ്ഡിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നവരെ ഭോജന്‍മാതാ എന്നാണ് വിളിക്കുന്നത്. സ്‌കൂളില്‍ 66 കുട്ടികള്‍ക്ക് വേണ്ടിയാണ് ഉച്ചഭക്ഷണം ഉണ്ടാക്കുന്നത് ഇതില്‍ 40 പേരും സുനിത ഉണ്ടാക്കുന്ന് ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു. ഈ കുട്ടികള്‍ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാനും തുടങ്ങി. സവര്‍ണ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് എത്തിയിട്ടും അവരെ ജോലിക്ക് നിയമിക്കാതെ സുനിതയ്ക്ക് നിയമനം നല്‍കിയതിന് എതിരെ രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ പിരിച്ചു വിട്ടത്.

കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിച്ചത് തന്നെ ഞെട്ടിച്ചുവെന്ന് സുനിത പറഞ്ഞു. താന്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുതെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ കഴിക്കാത്തത്. ഒരു ദളിത് സ്ത്രീയായത് കൊണ്ടാണ് ഇവര്‍ തന്റെ നിയമനത്തെ ചോദ്യം ചെയ്യുന്നത്. ഇത് അങ്ങേയറ്റം അപമാനകരമായ കാര്യമാണ് എന്നും സുനിത പറഞ്ഞു. രോഗിയായ ഭര്‍ത്താവിനെയും രണ്ട് മക്കളെയും പോറ്റാനുള്ള വരുമാനമാര്‍ഗമായാണ് ഈ ജോലിയെ സുനിത കണ്ടിരുന്നത്.

എന്നാല്‍ സുനിതയുടെ നിയമനം മാനദണ്ഡങ്ങള്‍ പാലിച്ചല്ല നടന്നത്. അതുകൊണ്ടാണ് ഇവരെ പിരിച്ചുവിടുന്നത് എന്നാണ് ചമ്പാവത് ജില്ല ചീഫ് എജുക്കേഷന്‍ ഓഫീസര്‍ ആര്‍.സി. പുരോഹിത് പറയുന്നത്. നിയമപരമായി നടപടികള്‍ പാലിച്ചാണ് നിയമനം നടത്തിയത് എന്നായിരുന്നു നേരത്തെ അധികൃതര്‍ വിശദീകരിച്ചിരുന്നത്. ഉത്തരാഖണ്ഡില്‍ ആറാം ക്ലാസ് വരെയുള്ള സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യാനും വിളമ്പാനും 20,000ത്തിലധികം സ്ത്രീകള്‍ ഭോജന്‍മാതാക്കളായി പ്രവര്‍ത്തിക്കുന്നുണ്ട്. 3000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളം. സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ജില്ലാതലത്തില്‍ ഇവരുടെ തിരഞ്ഞെടുപ്പും നിയമനവും നടത്തുന്നത് എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Latest Stories

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ

സ്വന്തം വീട്ടിൽ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത

IND vs ENG: "പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി ആ താരത്തിന് അവസരം നൽകണം, ആകാശ് ദീപിന്റെ വേഷം ചെയ്യാൻ അവന് കഴിയും"; നിർണായക നിർദ്ദേശവുമായി കൈഫ്

22 മണിക്കൂർ പിന്നിട്ട് ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്തെ വീട്ടിലെത്തി; ഒരുനോക്ക് കാണാൻ തടിച്ച്കൂടി ജനക്കൂട്ടം

'എന്നെ അനുകരിച്ചാൽ എന്ത് കിട്ടും, എനിക്കത്ര വിലയൊള്ളോന്ന് പറഞ്ഞ് ചിരിച്ച വിഎസ്', ഓർമ പങ്കുവച്ച് മനോജ് ​ഗിന്നസ്

'വി എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണം, മരിച്ചിട്ടും വിടാതെ പിന്തുടരുകയാണ് ജമാഅത്തെ ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും'; വി വസീഫ്

അലകടലായി ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ ജനക്കൂട്ടം; 21 മണിക്കൂര്‍ പിന്നിട്ട വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്ക്; നെഞ്ചിടറി വിളിക്കുന്ന മുദ്രാവാക്യങ്ങളില്‍ വി എസ് എന്ന മഹാസാഗരം മാത്രം

വി എസിന്റെ അന്ത്യവിശ്രമം വലിയചുടുക്കാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയിൽ; വിലാപയാത്രയെ അനുഗമിച്ച് വലിയ ജനപ്രവാഹം

50ാം പിറന്നാളിന് ഫാൻസിന് വിഷ്വൽ ട്രീറ്റുമായി സൂര്യ, ആവേശത്തിലാഴ്ത്തി കറുപ്പ് ടീസർ, സൂപ്പർതാര ചിത്രവുമായി ആർജെ ബാലാജി

റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ബീറ്റാ ഗ്രൂപ്പ്; ആന്റാ ബിൽഡേഴ്‌സുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ചു