തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നില്ല എന്നത് കശ്മീര്‍ സാധാരണ നിലയിലായെന്നാണോ അര്‍ത്ഥമാക്കുന്നത്?; കേന്ദ്രത്തിനെതിരെ ശ്രീനഗര്‍ മേയര്‍

ജമ്മു കശ്മീര്‍ ശാന്തമാണെന്നും എല്ലാം സാധാരണ നിലയിലാണെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീനഗര്‍ മേയര്‍ ജുനൈസ് അസീം മട്ടു. കശ്മീര്‍ തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നില്ല എന്നതു കൊണ്ട് മാത്രം കശ്മീര്‍ ശാന്തമാണെന്ന് പറയരുത്. അത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കന്മാരെ തടവിലാക്കി കൊണ്ട് സംസ്ഥാനത്തെ വിഭജിക്കുക എന്ന ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനം  അവര്‍ പൂര്‍ണമായി നടപ്പിലാക്കി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് വ്യത്യസ്ത കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ശേഷം ശേഷം ശ്രീനഗര്‍, ജമ്മു മേയര്‍മാര്‍ക്ക് കേന്ദ്ര ഉത്തരവിലൂടെ ‘സംസ്ഥാന മന്ത്രി’ എന്ന പദവി സര്‍ക്കാര്‍ നല്‍കിയിരുന്നു.

ജമ്മു കശ്മീരിലെ കേന്ദ്രനീക്കത്തിനെതിരെ തുടക്കം മുതല്‍ വിമര്‍ശനം ഉന്നയിച്ച വ്യക്തി കൂടിയാണ് ജുനൈസ് അസീം. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു പോന്ന നടപടികള്‍ക്കെതിരെ തുടക്കം മുതല്‍ തന്നെ അദ്ദേഹം രംഗത്തെത്തിയിരുന്നു.

ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ വക്താവ് കൂടിയാണ് ശ്രീനഗര്‍ മേയര്‍. ജമ്മുവിലെ പ്രധാന നേതാക്കന്മാരെയെല്ലാം വീട്ടുതടങ്കലിലാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ” കഴിഞ്ഞ മൂന്ന് വര്‍ഷത്തനിനിടെ ജമ്മു കശ്മീരിലെ പ്രധാന നേതാക്കന്മാര്‍ തീവ്രവാദികളില്‍ നിന്നും വലിയ ഭീഷണിയും അക്രമവും നേരിട്ടു. അതിനോട് പോരാടിയാണ് അവര്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇന്ന് അവര്‍ കേന്ദ്ര സര്‍ക്കാരിനാല്‍ നിര്‍ദയം വേട്ടയാടപ്പെട്ടിരിക്കുന്നു. – അദ്ദേഹം പറഞ്ഞു

തങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാന്‍ പോലും കഴിയാതെ നിരവധി കുടുംബങ്ങളാണ് കശ്മീരില്‍ ഉള്ളത്. തീവ്രവാദികളില്‍ നിന്നുള്ള ഭീഷണിയായിരുന്നു ജനങ്ങളെ അലട്ടിയിരുന്ന ഒരു കാര്യം. എന്നാല്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ചെയ്ത കാര്യമെന്താണ് ? ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ വരെ അവര്‍ ഇല്ലാതാക്കിയിരിക്കുന്നു. കശ്മീരിനെ അന്യവത്കരിച്ചിരിക്കുന്നു. – അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി ജെ.കെ.പി.എസിന്റെ അദ്ധ്യക്ഷന്‍ സജാദ് ലോണിനെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും