സവർക്കറെ കോൺ​ഗ്രസ് അപമാനിച്ചു, അർഹിച്ച ആദരവ് നൽകിയില്ല; യോ​ഗി ആദിത്യനാഥ്

ആർഎസ്എസ് സ്ഥാപകൻ വി ഡി സവർക്കറെ നിരന്തരം കോൺ​ഗ്രസ് അപമാനിക്കുകയായിരുന്നെന്നും അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് ലഭിച്ചില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സ്വാതന്ത്ര്യാനന്തരം സവർക്കറിന് അർഹിക്കുന്ന ബഹുമാനം ലഭിച്ചില്ലെന്നും വിപ്ലവകാരി, എഴുത്തുകാരൻ, തത്ത്വചിന്തകൻ, കവി തുടങ്ങിയ മേഖലകളിൽ പ്രതിഭയായ സവർക്കറിനെ കോൺ​ഗ്രസ് നിരന്തരം അപമാനിക്കുകയായിരുന്നുവെന്നും യോ​ഗി പറഞ്ഞു.

സവർക്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു യോ​ഗി ആദിത്യനാഥ്. രാജ്യം സ്വതന്ത്രമാകണം എന്ന ഒരു ലക്ഷ്യം മാത്രമെ സവർക്കറിനുണ്ടായിരുന്നുള്ളു. രാജ്യത്തിനൊരു ദർശനത്തിനായി തന്റെ ജീവിതം മുഴുവൻ അദ്ദേഹം ചെലവഴിക്കുകയായിരുന്നു.

സവർക്കറുടെ വാക്കുകൾ കോൺ​ഗ്രസ് കേട്ടിരുന്നുവെങ്കിൽ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുപതാം നൂറ്റാണ്ടിലെ മഹാനായ നായകനായിരുന്നു സവർക്കർ. തന്റെ ജീവിതം മുഴുവൻ രാജ്യത്തിന് നൽകാനാണ് അദ്ദേഹം ചെലവഴിച്ചത്. അടൽ ബിഹാരി വാജ്‌പേയി സർക്കാർ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ സവർക്കറുടെ പ്രതിമ സ്ഥാപിച്ചെന്നും പിന്നീട് കോൺഗ്രസ് സർക്കാർ നീക്കം ചെയ്തുവെന്നും യോ​ഗി പറഞ്ഞു.

രാജ്യത്തിനുവേണ്ടി ജീവിതത്തിൽ രണ്ട് ജീവപര്യന്തം തടവ് അനുഭവിച്ച വ്യക്തിയാണ് അദ്ദേഹം. എന്നാൽ അധികാരത്തിലിരുന്ന രാഷ്ട്രീയ പാർട്ടികൾ സവർക്കറെ ജിന്നയുമായി താരതമ്യപ്പെടുത്തി‌യെന്നും യോ​ഗി കുറ്റപ്പെടുത്തി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക