ബ്രിജ് ഭൂഷണ്‍ സിങിന്റെ അനുയായികള്‍ അമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് സാക്ഷി മാലിക്

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ അനുയായികള്‍ തന്റെ അമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സാക്ഷി മാലിക്. തന്റെ അമ്മയ്ക്ക് നിരന്തരം വധഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുന്നതായും തനിക്കെതിരെ കേസുകള്‍ എ
ടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായും ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സാക്ഷിയുടെ ആരോപണം. സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു. വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു തങ്ങളുടെ പോരാട്ടം. ഇപ്പോള്‍ തങ്ങളുടെ സുരക്ഷ തന്നെ ഭീഷണിയിലാണ്. തങ്ങളുടെ കുടുംബങ്ങള്‍ ഭയത്തിലാണ്. വളരെ ദുഃഖകരമായ അവസ്ഥയാണിതെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

അതേ സമയം ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണിനും അനുയായികള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് ജൂനിയര്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദിറില്‍ പ്രതിഷേധം നടത്തുന്നതിനെതിരെയും സാക്ഷി വിമര്‍ശനം ഉന്നയിച്ചു. ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിയെ എതിര്‍ക്കുന്ന സാക്ഷിയും വിനേഷ് ഫോഗട്ടും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ