ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങൾ പൗരത്വ പട്ടികയ്ക്കായി ചിലപ്പോൾ ഉപയോഗിക്കാം, ഉപയോഗിക്കാതിരിക്കാം: രവിശങ്കർ പ്രസാദ്

ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി (എൻ‌.പി‌.ആർ) ശേഖരിക്കുന്ന വിവരങ്ങൾ രാജ്യവ്യാപകമായുള്ള ദേശീയ പൗരത്വ പട്ടിക (എൻ‌.ആർ‌.സി) നടപ്പാക്കുന്നതിന് ചിലപ്പോൾ ഉപയോഗിക്കാം, ഉപയോഗിക്കാതിരിക്കാം എന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ഞായറാഴ്ച പറഞ്ഞു. എൻ‌.ആർ‌.സി രാജ്യത്തുടനീളം നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കുന്നത് ഉൾപ്പെടെ ശരിയായ നിയമ നടപടികൾ പിന്തുടരുമെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ രവിശങ്കർ പ്രസാദ് പറഞ്ഞു.

എൻ‌.ആർ‌.സി, എൻ‌.പി‌.ആർ എന്നിവയ്‌ക്കെതിരായ വിമർശനങ്ങൾ കേന്ദ്ര സർക്കാർ ഏറ്റുവാങ്ങിക്കൊണ്ടിരിക്കവെയാണ് രവിശങ്കർ പ്രസാദിന്റെ പ്രസ്താവന വരുന്നത്. കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ എൻ‌.ആർ‌.സിക്ക് വേണ്ടി എൻ‌.പി‌.ആറിലെ ചില വിവരങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച നിയമമന്ത്രിയുടെ പ്രസ്താവന പ്രാധാന്യമർഹിക്കുന്നു. എൻ‌.പി‌.ആർ പ്രക്രിയയും എൻ‌.ആർ‌.സിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും എൻ‌.പി‌.ആറിന്റെ പ്രക്രിയ എൻ‌.ആർ‌.സിക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും വാർത്താ ഏജൻസിയായ എ‌.എൻ‌.ഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞിരുന്നു.

“എൻ‌.ആർ‌.സിക്ക് വേണ്ടി നിയമപരമായ മുഴുവൻ പ്രക്രിയകളും പിന്തുടരും. ചിലത് ഉപയോഗിക്കാം അല്ലെങ്കിൽ ചിലത് ഉപയോഗിക്കാനിടയില്ല,” സൺ‌ഡേ എക്സ്പ്രസിനോട് സംസാരിച്ച രവിശങ്കർ പ്രസാദ് പറഞ്ഞു. പാസ്‌പോർട്ടുകൾക്കോ പാൻകാർഡുകൾക്കോ വേണ്ടി നിരവധി വിവരങ്ങൾ എടുക്കുന്നുണ്ടെന്നും എൻ.പി.ആറിനെതിരെ മാത്രം എന്തുകൊണ്ട് ഇത്ര പ്രശനം ഉണ്ടാക്കുന്നു എന്ന് മനസിലാക്കാൻ തനിക്ക് കഴിയുന്നില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

“ഒരു നിലപാട് സ്വീകരിക്കേണ്ടതുണ്ട്. നിയമപരമായ ഒരു പ്രക്രിയയുണ്ട്, സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്തും, അഭിപ്രായങ്ങൾ എടുക്കും. എന്തെങ്കിലും ചെയ്യണമെങ്കിൽ അത് പരസ്യമായി നടക്കും. എൻ‌.ആർ‌.സിയിൽ ഒന്നും രഹസ്യമായിരിക്കില്ല.” എൻ‌.ആർ‌.സി എപ്പോൾ നടപ്പാക്കുമെന്ന്  ചോദിച്ചപ്പോൾ രവിശങ്കർ പ്രസാദ് പറഞ്ഞു. സുപ്രീംകോടതി നിർദേശപ്രകാരമാണ് അസം എൻആർസി നടപ്പിലാക്കിയതെന്നും രവിശങ്കർ പ്രസാദ് ആവർത്തിച്ചു.

എൻ‌.ആർ‌.സി നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് എൻ‌.പി‌.ആർ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നതെന്ന കോൺഗ്രസിന്റെ ആരോപണത്തെകുറിച്ച് ചോദിച്ചപ്പോൾ, ക്ഷേമ നടപടികളെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയെയും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷ്യമിടില്ല എന്ന് മന്ത്രി പറഞ്ഞു. എൻ‌.പി‌.ആറിന്റെ ആവശ്യകതയുണ്ട്, കാരണം സെൻസസ് വിശദാംശങ്ങൾ ഒരു അതോറിറ്റിക്കും പരസ്യപ്പെടുത്താൻ കഴിയില്ല, പക്ഷേ എൻ‌.പി‌.ആർ ക്ഷേമപദ്ധതികൾ വിതരണം ചെയ്യുന്നതിനുള്ള നയങ്ങൾ രൂപപ്പെടുതുന്നതിന് ആവശ്യമാണ്, രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

“പൗരത്വ നിയമ ഭേദഗതി (സി‌എ‌എ) ഒരു ഇന്ത്യക്കാരനും ബാധകമല്ല. സി‌.എ‌.എ കാരണം ഒരു ഇന്ത്യക്കാരനും പൗരനാകാനോ പൗരത്വം നിഷേധിക്കാനോ കഴിയില്ല,” മന്ത്രി പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ