ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങൾ പൗരത്വ പട്ടികയ്ക്കായി ചിലപ്പോൾ ഉപയോഗിക്കാം, ഉപയോഗിക്കാതിരിക്കാം: രവിശങ്കർ പ്രസാദ്

ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി (എൻ‌.പി‌.ആർ) ശേഖരിക്കുന്ന വിവരങ്ങൾ രാജ്യവ്യാപകമായുള്ള ദേശീയ പൗരത്വ പട്ടിക (എൻ‌.ആർ‌.സി) നടപ്പാക്കുന്നതിന് ചിലപ്പോൾ ഉപയോഗിക്കാം, ഉപയോഗിക്കാതിരിക്കാം എന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ഞായറാഴ്ച പറഞ്ഞു. എൻ‌.ആർ‌.സി രാജ്യത്തുടനീളം നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കുന്നത് ഉൾപ്പെടെ ശരിയായ നിയമ നടപടികൾ പിന്തുടരുമെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ രവിശങ്കർ പ്രസാദ് പറഞ്ഞു.

എൻ‌.ആർ‌.സി, എൻ‌.പി‌.ആർ എന്നിവയ്‌ക്കെതിരായ വിമർശനങ്ങൾ കേന്ദ്ര സർക്കാർ ഏറ്റുവാങ്ങിക്കൊണ്ടിരിക്കവെയാണ് രവിശങ്കർ പ്രസാദിന്റെ പ്രസ്താവന വരുന്നത്. കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ എൻ‌.ആർ‌.സിക്ക് വേണ്ടി എൻ‌.പി‌.ആറിലെ ചില വിവരങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച നിയമമന്ത്രിയുടെ പ്രസ്താവന പ്രാധാന്യമർഹിക്കുന്നു. എൻ‌.പി‌.ആർ പ്രക്രിയയും എൻ‌.ആർ‌.സിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും എൻ‌.പി‌.ആറിന്റെ പ്രക്രിയ എൻ‌.ആർ‌.സിക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും വാർത്താ ഏജൻസിയായ എ‌.എൻ‌.ഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞിരുന്നു.

“എൻ‌.ആർ‌.സിക്ക് വേണ്ടി നിയമപരമായ മുഴുവൻ പ്രക്രിയകളും പിന്തുടരും. ചിലത് ഉപയോഗിക്കാം അല്ലെങ്കിൽ ചിലത് ഉപയോഗിക്കാനിടയില്ല,” സൺ‌ഡേ എക്സ്പ്രസിനോട് സംസാരിച്ച രവിശങ്കർ പ്രസാദ് പറഞ്ഞു. പാസ്‌പോർട്ടുകൾക്കോ പാൻകാർഡുകൾക്കോ വേണ്ടി നിരവധി വിവരങ്ങൾ എടുക്കുന്നുണ്ടെന്നും എൻ.പി.ആറിനെതിരെ മാത്രം എന്തുകൊണ്ട് ഇത്ര പ്രശനം ഉണ്ടാക്കുന്നു എന്ന് മനസിലാക്കാൻ തനിക്ക് കഴിയുന്നില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

“ഒരു നിലപാട് സ്വീകരിക്കേണ്ടതുണ്ട്. നിയമപരമായ ഒരു പ്രക്രിയയുണ്ട്, സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്തും, അഭിപ്രായങ്ങൾ എടുക്കും. എന്തെങ്കിലും ചെയ്യണമെങ്കിൽ അത് പരസ്യമായി നടക്കും. എൻ‌.ആർ‌.സിയിൽ ഒന്നും രഹസ്യമായിരിക്കില്ല.” എൻ‌.ആർ‌.സി എപ്പോൾ നടപ്പാക്കുമെന്ന്  ചോദിച്ചപ്പോൾ രവിശങ്കർ പ്രസാദ് പറഞ്ഞു. സുപ്രീംകോടതി നിർദേശപ്രകാരമാണ് അസം എൻആർസി നടപ്പിലാക്കിയതെന്നും രവിശങ്കർ പ്രസാദ് ആവർത്തിച്ചു.

എൻ‌.ആർ‌.സി നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് എൻ‌.പി‌.ആർ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നതെന്ന കോൺഗ്രസിന്റെ ആരോപണത്തെകുറിച്ച് ചോദിച്ചപ്പോൾ, ക്ഷേമ നടപടികളെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയെയും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷ്യമിടില്ല എന്ന് മന്ത്രി പറഞ്ഞു. എൻ‌.പി‌.ആറിന്റെ ആവശ്യകതയുണ്ട്, കാരണം സെൻസസ് വിശദാംശങ്ങൾ ഒരു അതോറിറ്റിക്കും പരസ്യപ്പെടുത്താൻ കഴിയില്ല, പക്ഷേ എൻ‌.പി‌.ആർ ക്ഷേമപദ്ധതികൾ വിതരണം ചെയ്യുന്നതിനുള്ള നയങ്ങൾ രൂപപ്പെടുതുന്നതിന് ആവശ്യമാണ്, രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

“പൗരത്വ നിയമ ഭേദഗതി (സി‌എ‌എ) ഒരു ഇന്ത്യക്കാരനും ബാധകമല്ല. സി‌.എ‌.എ കാരണം ഒരു ഇന്ത്യക്കാരനും പൗരനാകാനോ പൗരത്വം നിഷേധിക്കാനോ കഴിയില്ല,” മന്ത്രി പറഞ്ഞു.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു