"ജനപ്രതിനിധിയുടെ ജോലി ജനങ്ങളെ ബുദ്ധിമുട്ടിക്കൽ അല്ല": വിമാനം വൈകിപ്പിച്ച ബി.ജെ.പി, എം.പി പ്രഗ്യ താക്കൂറിനോട് പ്രകോപിതരായി യാത്രക്കാർ; വീഡിയോ

ഡൽഹി മുതൽ ഭോപ്പാൽ വരെയുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ സീറ്റ് അനുവദിച്ചതിനെച്ചൊല്ലി ബിജെപി എംപി പ്രഗ്യ താക്കൂറും മറ്റ് യാത്രക്കാരും തമ്മിൽ തർക്കം ഉണ്ടായി.

സംഭവത്തിന്റേതായി പുറത്തുവന്ന ഒരു വീഡിയോയിൽ ആളുകൾ ബിജെപി എംപിയോട് വാക്കേറ്റത്തിൽ ഏർപ്പെടുന്നതും പ്രഗ്യ താക്കൂർ ജനങ്ങളുടെ പ്രതിനിധിയാണെന്നും അവരുടെ ജോലി “ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല” എന്നും ഓർമ്മിപ്പിക്കുന്നത് കാണാം.

തർക്കങ്ങൾ രൂക്ഷമായപ്പോൾ, താക്കൂർ പറയുന്നത് കേൾക്കാം: “ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞു – നിങ്ങളുടെ റൂൾ ബുക്ക് കാണിക്കൂ – എനിക്ക് അസൗകര്യം തോന്നുകയാണെങ്കിൽ ഞാൻ പോകാം.”

ഇതിനോട് ഒരു പുരുഷൻ അവരോട് പറയുന്നു, “നിങ്ങൾ ആളുകളുടെ പ്രതിനിധിയാണ്. നിങ്ങളുടെ ജോലി ഞങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല. നിങ്ങൾ മറ്റൊരു വിമാനത്തിൽ പോന്നോളൂ.”

“ഫസ്റ്റ് ക്ലാസ് ഇല്ല, സൗകര്യങ്ങളില്ല” പിന്നെ എന്തിന് താൻ പോകണം എന്ന് ബിജെപി എംപി വാദിക്കുന്നു, “ഫസ്റ്റ് ക്ലാസ് പ്രഗ്യ താക്കൂറിന്റെ അവകാശമല്ല” എന്ന് ഇതിന് ഒരാൾ മറുപടി പറയുന്നു.

“നിങ്ങൾക്ക് ആ ധാർമ്മിക മൂല്യം ഉണ്ടായിരിക്കണം, നിങ്ങൾ കാരണം ഒരാൾ വിഷമിക്കുന്നുണ്ടെങ്കിലും, നിങ്ങൾ നേതാവായതിനാൽ നിങ്ങൾ അത് ഏറ്റെടുക്കണം. 50 പേരെ വിമാനത്തിൽ ഇങ്ങനെ തടഞ്ഞു നിർത്തുന്നതിൽ നിങ്ങൾ ലജ്ജിക്കുന്നില്ല,” പുരുഷൻ പ്രഗ്യ താക്കൂറിനോട് പറയുന്നു.

യാത്രക്കാരൻ ഉപയോഗിച്ച ഭാഷയെ കുറിച്ച് പ്രഗ്യ താക്കൂർ പരാതിപ്പെടുന്നു, “ഞാൻ തികച്ചും ശരിയായ ഭാഷയാണ് ഉപയോഗിക്കുന്നത്.” എന്ന് അതിന് അദ്ദേഹം മറുപടി നൽകി.

സ്പൈസ് ജെറ്റ് വിമാനത്തിൽ ബുക്ക് ചെയ്ത സീറ്റ് തനിക്ക് അനുവദിച്ചിട്ടില്ലെന്നും അവരോടുള്ള എയർലൈൻ ജീവനക്കാരുടെ പെരുമാറ്റം ശരിയല്ലെന്നും ആരോപിച്ച് ബിജെപി എംപി പ്രഗ്യ താക്കൂർ ഭോപ്പാൽ എയർപോർട്ട് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.

സുരക്ഷാ കാരണങ്ങളാൽ അടിയന്തര നിരയിൽ “വീൽചെയറിൽ ഉള്ള യാത്രക്കാരനെ” ഇരിക്കാൻ നിയമങ്ങൾ അനുവദിക്കാത്തതിനാൽ മുൻകൂട്ടി അനുവദിച്ച സീറ്റിൽ ഇരിക്കാൻ താക്കൂറിനെ അനുവദിച്ചിട്ടില്ലെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ