ഇന്ത്യയുടെ ഫൈറ്റര്‍ ജെറ്റുകള്‍ തകര്‍ത്തെന്ന് പാക് പ്രതിരോധമന്ത്രി, തെളിവ് എവിടെയെന്ന് സിഎന്‍എന്‍ അവതാരക; സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്ന് ഖവാജ ആസിഫ്; ലോകമാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനായി പാക് പ്രതിരോധ മന്ത്രി

ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ വ്യാപകമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ അഞ്ച് ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ച് വീഴ്ത്തിയെന്ന തരത്തില്‍ വ്യാജ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചിരുന്നു. ഇന്ത്യയുടെ മിഗ് 21 വിമാനം വെടിവച്ച് വീഴ്ത്തിയെന്ന തരത്തിലായിരുന്നു പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകളും ചിത്രങ്ങളും.

കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിക്കപ്പെട്ട ഈ ചിത്രങ്ങളെയും വാര്‍ത്തകളെയും പാകിസ്ഥാന്‍ സര്‍ക്കാര്‍ വലിയ രീതിയില്‍ പിന്തുണച്ചുവെന്നതാണ് ശ്രദ്ധേയം. സിഎന്‍എന്‍ ചാനലില്‍ പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് അഞ്ച് ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ തകര്‍ത്തതായി ആരോപിച്ചിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഖവാജ ആസിഫിന്റെ നുണ പൊളിയുകയായിരുന്നു.

സിഎന്‍എന്‍ അവതാരക ബെക്കി ആന്‍ഡേഴ്സണ്‍ ഇതിനുള്ള തെളിവുകള്‍ ആരാഞ്ഞതോടെ പാക് പ്രതിരോധ മന്ത്രി പറഞ്ഞത് തെളിവുകള്‍ സോഷ്യല്‍ മീഡിയയിലുണ്ടെന്നാണ്. എന്നാല്‍ ബെക്കി ആന്‍ഡേഴ്സണ്‍ ഖവാജ ആസിഫിനോട് താന്‍ ചോദിച്ചത് സോഷ്യല്‍ മീഡിയ കണ്ടന്റിനെ കുറിച്ച് അല്ലെന്നും അഞ്ച് ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ തകര്‍ത്തെന്ന് ആരോപിക്കുന്നതില്‍ സാങ്കേതികമായ എന്തെങ്കിലും തെളിവ് നിങ്ങളുടെ പക്കലുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് ഖവാജ ആസിഫ് ഒഴിഞ്ഞുമാറുകയായിരുന്നു.

ഈ സംഘാര്‍ഷവസ്ഥ ഒരു യുദ്ധത്തിലേക്ക് വഴിമാറിയേക്കാം എന്നാണ് ഖവാജ ആസിഫ് സിഎന്‍എന്‍ അവതാരകയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇന്ത്യയ്ക്ക് ഫ്രാന്‍സില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍, നമുക്ക് ചൈനയില്‍ നിന്നോ റഷ്യയില്‍ നിന്നോ യുഎസില്‍ നിന്നോ യുകെയില്‍ നിന്നോ വിമാനങ്ങള്‍ വാങ്ങാമെന്നും ഖവാജ ആസിഫ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ സൈബറിടങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ചിത്രങ്ങള്‍ക്ക് നാല് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ഇതോടകം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധനാ വിഭാഗം വൈറല്‍ ചിത്രങ്ങള്‍ തിരിച്ചറിയുകയായിരുന്നു. പഞ്ചാബിലെ മോഗ ജില്ലയില്‍ ഐഎഎഫ് മിഗ്-21 വിമാനാപകടവുമായി ബന്ധപ്പെട്ട 2021 ലെ പഴയ ഫോട്ടോയാണെന്ന് വ്യാപകമായി പ്രചരിച്ചിരുന്നതെന്ന് എക്‌സ് ഹാന്‍ഡില്‍ തിരിച്ചറിഞ്ഞു.

പാക് പ്രതിരോധ മന്ത്രി മാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നില്‍ അപമാനിതനാകുന്നത് ഇതാദ്യമല്ല. നേരത്തെ ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി പാക് പ്രതിരോധ മന്ത്രി ഏറ്റുപറഞ്ഞത് ശ്രദ്ധേയമായിരുന്നു. മൂന്ന് പതിറ്റാണ്ട് ഇത്തരത്തില്‍ അമേരിക്കയ്ക്ക് വേണ്ടി നീചമായ ഈ പണി ചെയ്തിരുന്നതായും ഖവാജ തുറന്നുപറഞ്ഞിരുന്നു.

Latest Stories

'ഇത് ലോഡ് ഷെഡിംഗ് അല്ല, ഇത് ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം'; വൈദ്യുത മന്ത്രിയുടെ 'കറന്റ് കട്ടി'ന്റെ സ്‌റ്റൈലന്‍ വിശദീകരണം

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം; പുതിയ കണക്ഷൻ എടുക്കാനോ നിലവിലുള്ളവ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ

'ചതിയന്‍', വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ച അതേ ബിജെപിയിലേക്ക് രാഘവ് ഛദ്ദ; ഒപ്പം പോയ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി നോട്ടീസ്

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് നിയന്ത്രണവുമായി കെഎസ്ഇബി

പന്ത് കാണാൻ സാധിച്ചാൽ പിന്നെ ഒന്നും ആലോചിക്കരുത്, അടിച്ച് പറത്തിയേക്കണം, ഈ ചിന്തയുള്ള താരങ്ങളാണ് ആർസിബിയുടെ ശക്തി: വിരാട് കോഹ്ലി

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'തൂക്കി ചുവന്ന കാരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി

'സഞ്ജു ഒരു ഇതിഹാസമാണ്, അവന്റെ ബാറ്റിംഗ് അത്രയേറെ മനോഹരമാണ്'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുൻ താരങ്ങൾ

മുംബൈയുടെ പ്ലാൻ എന്താണെന്ന് സഞ്ജുവിന് അറിയാമായിരുന്നു, അത് നന്നായി മനസിലാക്കിയാണ് അവൻ കളിച്ചത്: അക്കീല്‍ ഹൊസൈൻ

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ച്ച കൂടി നീട്ടി: ഡോണൾഡ് ട്രംപ്