ഇന്ത്യയുടെ ഫൈറ്റര്‍ ജെറ്റുകള്‍ തകര്‍ത്തെന്ന് പാക് പ്രതിരോധമന്ത്രി, തെളിവ് എവിടെയെന്ന് സിഎന്‍എന്‍ അവതാരക; സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്ന് ഖവാജ ആസിഫ്; ലോകമാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനായി പാക് പ്രതിരോധ മന്ത്രി

ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ വ്യാപകമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ അഞ്ച് ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ച് വീഴ്ത്തിയെന്ന തരത്തില്‍ വ്യാജ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചിരുന്നു. ഇന്ത്യയുടെ മിഗ് 21 വിമാനം വെടിവച്ച് വീഴ്ത്തിയെന്ന തരത്തിലായിരുന്നു പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകളും ചിത്രങ്ങളും.

കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിക്കപ്പെട്ട ഈ ചിത്രങ്ങളെയും വാര്‍ത്തകളെയും പാകിസ്ഥാന്‍ സര്‍ക്കാര്‍ വലിയ രീതിയില്‍ പിന്തുണച്ചുവെന്നതാണ് ശ്രദ്ധേയം. സിഎന്‍എന്‍ ചാനലില്‍ പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് അഞ്ച് ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ തകര്‍ത്തതായി ആരോപിച്ചിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഖവാജ ആസിഫിന്റെ നുണ പൊളിയുകയായിരുന്നു.

സിഎന്‍എന്‍ അവതാരക ബെക്കി ആന്‍ഡേഴ്സണ്‍ ഇതിനുള്ള തെളിവുകള്‍ ആരാഞ്ഞതോടെ പാക് പ്രതിരോധ മന്ത്രി പറഞ്ഞത് തെളിവുകള്‍ സോഷ്യല്‍ മീഡിയയിലുണ്ടെന്നാണ്. എന്നാല്‍ ബെക്കി ആന്‍ഡേഴ്സണ്‍ ഖവാജ ആസിഫിനോട് താന്‍ ചോദിച്ചത് സോഷ്യല്‍ മീഡിയ കണ്ടന്റിനെ കുറിച്ച് അല്ലെന്നും അഞ്ച് ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ തകര്‍ത്തെന്ന് ആരോപിക്കുന്നതില്‍ സാങ്കേതികമായ എന്തെങ്കിലും തെളിവ് നിങ്ങളുടെ പക്കലുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് ഖവാജ ആസിഫ് ഒഴിഞ്ഞുമാറുകയായിരുന്നു.

ഈ സംഘാര്‍ഷവസ്ഥ ഒരു യുദ്ധത്തിലേക്ക് വഴിമാറിയേക്കാം എന്നാണ് ഖവാജ ആസിഫ് സിഎന്‍എന്‍ അവതാരകയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇന്ത്യയ്ക്ക് ഫ്രാന്‍സില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍, നമുക്ക് ചൈനയില്‍ നിന്നോ റഷ്യയില്‍ നിന്നോ യുഎസില്‍ നിന്നോ യുകെയില്‍ നിന്നോ വിമാനങ്ങള്‍ വാങ്ങാമെന്നും ഖവാജ ആസിഫ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ സൈബറിടങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ചിത്രങ്ങള്‍ക്ക് നാല് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ഇതോടകം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധനാ വിഭാഗം വൈറല്‍ ചിത്രങ്ങള്‍ തിരിച്ചറിയുകയായിരുന്നു. പഞ്ചാബിലെ മോഗ ജില്ലയില്‍ ഐഎഎഫ് മിഗ്-21 വിമാനാപകടവുമായി ബന്ധപ്പെട്ട 2021 ലെ പഴയ ഫോട്ടോയാണെന്ന് വ്യാപകമായി പ്രചരിച്ചിരുന്നതെന്ന് എക്‌സ് ഹാന്‍ഡില്‍ തിരിച്ചറിഞ്ഞു.

പാക് പ്രതിരോധ മന്ത്രി മാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നില്‍ അപമാനിതനാകുന്നത് ഇതാദ്യമല്ല. നേരത്തെ ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി പാക് പ്രതിരോധ മന്ത്രി ഏറ്റുപറഞ്ഞത് ശ്രദ്ധേയമായിരുന്നു. മൂന്ന് പതിറ്റാണ്ട് ഇത്തരത്തില്‍ അമേരിക്കയ്ക്ക് വേണ്ടി നീചമായ ഈ പണി ചെയ്തിരുന്നതായും ഖവാജ തുറന്നുപറഞ്ഞിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ