ഒരിക്കൽ കൂടി ബിഹാർജനത വികസനത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുക്കും: അമിത് ഷാ

ഒരിക്കൽ കൂടി ബിഹാർജനത വികസനത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സർക്കാർ ബിഹാറിനെ ‘ജംഗിൾ രാജിൽ’ നിന്ന് മോചിപ്പിച്ച് വികസനത്തിന്റെയും സദ്ഭരണത്തിന്റെയും പുതിയ ദിശ നൽകിയതായി അദ്ദേഹം പറഞ്ഞു. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഷായുടെ പരാമർശം.

“തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ ഈ മഹത്തായ ഉത്സവത്തിന് ബീഹാറിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ. മോദി ജിയുടെ നേതൃത്വത്തിൽ, എൻഡിഎ സർക്കാർ ബിഹാറിനെ ജംഗിൾ രാജിൽ നിന്ന് കരകയറ്റി വികസനത്തിന്റെയും സദ്ഭരണത്തിന്റെയും പുതിയ ദിശ നൽകി,” അമിത് ഷാ എക്‌സിൽ കുറിച്ചു.

ചരിത്രപരമായ മാറ്റങ്ങൾക്ക് ബീഹാർ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇത്തവണ ബീഹാറിലെ ജനങ്ങൾ വീണ്ടും വികസനത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുക്കുമെന്ന് തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഹാറിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ ആറിനും രണ്ടാം ഘട്ടം നവംബര്‍ പതിനൊന്നിനും നടക്കും. 121 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. രണ്ടാംഘട്ട വോട്ടെടുപ്പ് 122 മണ്ഡലങ്ങളില്‍. നവംബര്‍ 14നാണ് വോട്ടെണ്ണല്‍.

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ