'പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്, ഒടുക്കമില്ലാത്ത യാത്രയാണ്'; പരാജയത്തില്‍ ദുഃഖമില്ല, പാവപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് തുടരുമെന്ന് ആര്‍ജെഡി

പരാജയത്തില്‍ ദുഃഖമില്ലെന്നും പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണെന്നും ഒടുക്കമില്ലാത്ത ആ യാത്ര തുടരുമെന്നും ആര്‍ജെഡി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ആര്‍ജെഡിയുടെ ആദ്യപ്രതികരണം സാമൂഹികമാധ്യമമായ എക്സിലെ കുറിപ്പിലൂടെയായിരുന്നു. 2020ല്‍ ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആര്‍ജെഡി 25 സീറ്റിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ വോട്ടെടുപ്പ് ദിവസം കഴിഞ്ഞിട്ടാണ് പാര്‍ട്ടിയുടെ പ്രതികരണം.

പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്, ഒടുക്കമില്ലാത്ത യാത്രയാണ്. അതില്‍ ഉയര്‍ച്ച താഴ്ചകള്‍ ഒഴിവാക്കാനാവില്ല. പരാജയത്തില്‍ ദുഃഖമില്ല, വിജയത്തില്‍ അഹങ്കാരവുമില്ല. ആര്‍ജെഡി പാവപ്പെട്ടവരുടെ പാര്‍ട്ടിയാണ്. അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത് തുടരും.

സാധാരണക്കാരുടെ പാര്‍ട്ടിയാണ് ആര്‍ജെഡിയെന്നും അവര്‍ക്ക് വേണ്ടി നിലകൊള്ളുന്നത് തുടരുമെന്നുമാണ് ആര്‍ജെഡി കുറിപ്പില്‍ വ്യക്തമാക്കിയത്. 25 സീറ്റിലേക്ക് ആര്‍ജെഡി കൂപ്പുകുത്തിയത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. 2010-ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടേത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷസഖ്യമായ മഹാഗഢ്ബന്ധന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി 89 സീറ്റിലും ജെഡിയു 85 സീറ്റലും എല്‍ജെപി 19 സീറ്റിലും വിജയിച്ച തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാപക ആക്ഷേപമാണ് ഉയര്‍ന്നത്.

ആകെ വോട്ടര്‍ പട്ടികയിലുള്ളതിലും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തുവെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ ഡേറ്റയടക്കം വലിയ സംശയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറിലെ ഫൈനല്‍ റോളായി അതായത് വോട്ടര്‍പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം പ്രഖ്യാപിച്ചത് 7.42 കോടി വോട്ടര്‍മാരെന്നായിരുന്നു. എന്നാല്‍ പോളിങ് കഴിഞ്ഞു പുറത്ത് വന്ന കണക്കുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ 7.45 കോടിയെന്നാണ് കമ്മീഷന്‍ പറഞ്ഞത്. രണ്ടു കണക്കുകള്‍ തമ്മിലുള്ള ഈ വ്യത്യാസം ആരേയും ഞെട്ടിക്കുന്നതാണെന്ന് മാത്രമല്ല 66.91% പോളിങ് മാത്രമാണ് ബിഹാറില്‍ നടന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖ പറയുന്നു. അതായത് ഏകദേശം 4.97 കോടി വോട്ട് മാത്രമാണ് പോള്‍ ചെയ്തത്. എന്നാല്‍ രേഖകളില്‍ 7.45 കോടി വോട്ടുകള്‍ ആയെന്ന് പറയുന്ന കമ്മീഷന്റെ വോട്ടര്‍ ലിസ്റ്റില്‍ 7.42 കോടി വോട്ടര്‍മാര്‍ മാത്രമേയുള്ളു.

Latest Stories

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി

'പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്, അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു'; അനുഭവം തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ്

'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി