'പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്, ഒടുക്കമില്ലാത്ത യാത്രയാണ്'; പരാജയത്തില്‍ ദുഃഖമില്ല, പാവപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് തുടരുമെന്ന് ആര്‍ജെഡി

പരാജയത്തില്‍ ദുഃഖമില്ലെന്നും പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണെന്നും ഒടുക്കമില്ലാത്ത ആ യാത്ര തുടരുമെന്നും ആര്‍ജെഡി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ആര്‍ജെഡിയുടെ ആദ്യപ്രതികരണം സാമൂഹികമാധ്യമമായ എക്സിലെ കുറിപ്പിലൂടെയായിരുന്നു. 2020ല്‍ ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആര്‍ജെഡി 25 സീറ്റിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ വോട്ടെടുപ്പ് ദിവസം കഴിഞ്ഞിട്ടാണ് പാര്‍ട്ടിയുടെ പ്രതികരണം.

പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്, ഒടുക്കമില്ലാത്ത യാത്രയാണ്. അതില്‍ ഉയര്‍ച്ച താഴ്ചകള്‍ ഒഴിവാക്കാനാവില്ല. പരാജയത്തില്‍ ദുഃഖമില്ല, വിജയത്തില്‍ അഹങ്കാരവുമില്ല. ആര്‍ജെഡി പാവപ്പെട്ടവരുടെ പാര്‍ട്ടിയാണ്. അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത് തുടരും.

സാധാരണക്കാരുടെ പാര്‍ട്ടിയാണ് ആര്‍ജെഡിയെന്നും അവര്‍ക്ക് വേണ്ടി നിലകൊള്ളുന്നത് തുടരുമെന്നുമാണ് ആര്‍ജെഡി കുറിപ്പില്‍ വ്യക്തമാക്കിയത്. 25 സീറ്റിലേക്ക് ആര്‍ജെഡി കൂപ്പുകുത്തിയത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. 2010-ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടേത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷസഖ്യമായ മഹാഗഢ്ബന്ധന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി 89 സീറ്റിലും ജെഡിയു 85 സീറ്റലും എല്‍ജെപി 19 സീറ്റിലും വിജയിച്ച തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാപക ആക്ഷേപമാണ് ഉയര്‍ന്നത്.

ആകെ വോട്ടര്‍ പട്ടികയിലുള്ളതിലും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തുവെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ ഡേറ്റയടക്കം വലിയ സംശയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറിലെ ഫൈനല്‍ റോളായി അതായത് വോട്ടര്‍പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം പ്രഖ്യാപിച്ചത് 7.42 കോടി വോട്ടര്‍മാരെന്നായിരുന്നു. എന്നാല്‍ പോളിങ് കഴിഞ്ഞു പുറത്ത് വന്ന കണക്കുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ 7.45 കോടിയെന്നാണ് കമ്മീഷന്‍ പറഞ്ഞത്. രണ്ടു കണക്കുകള്‍ തമ്മിലുള്ള ഈ വ്യത്യാസം ആരേയും ഞെട്ടിക്കുന്നതാണെന്ന് മാത്രമല്ല 66.91% പോളിങ് മാത്രമാണ് ബിഹാറില്‍ നടന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖ പറയുന്നു. അതായത് ഏകദേശം 4.97 കോടി വോട്ട് മാത്രമാണ് പോള്‍ ചെയ്തത്. എന്നാല്‍ രേഖകളില്‍ 7.45 കോടി വോട്ടുകള്‍ ആയെന്ന് പറയുന്ന കമ്മീഷന്റെ വോട്ടര്‍ ലിസ്റ്റില്‍ 7.42 കോടി വോട്ടര്‍മാര്‍ മാത്രമേയുള്ളു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ