ചരിത്രത്തിലേക്ക് ഒരു ബജറ്റ്; ഇന്ദിരാഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയാകാനൊരുങ്ങി നിര്‍മ്മലാ സീതാരാമന്‍

രണ്ടാം മോദി മന്ത്രിസഭയിലെ കരുത്തുറ്റ വനിതാ സാന്നിധ്യമാണ് ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. ചരിത്രത്തിലേക്ക് കൂടിയാണ് ഇന്നവര്‍ നടന്നു കയറുക- ഇന്ദിരാഗാന്ധിയ്ക്ക് ശേഷം ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന രണ്ടാമത്തെ വനിതയായി. മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ ബജറ്റ് എന്ന റെക്കോഡും സ്വന്തം പേരിലാകും.

1970 ഫെബ്രുവരി 28-നാണ് ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പാര്‍ലിമെന്റില്‍ ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി രാജിവെച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ധനകാര്യമന്ത്രാലയത്തിന്റെ അധികച്ചുമതല ഏറ്റെടുത്തതോടെ ആയിരുന്നു അത്. ഗ്രാമീണ കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയ ബജറ്റ് സോഷ്യലിസ്റ്റ് സമീപനമുള്ളതായിരുന്നു.

വിശേഷണങ്ങള്‍ നിരവധിയാണ് നിര്‍മ്മല സീതാരാമന്. കഴിഞ്ഞ മോദി മന്ത്രിസഭയില്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ കൈയില്‍ ഭദ്രമായിരുന്ന ധനകാര്യ വകുപ്പാണ് ഇത്തവണ നിര്‍മ്മല സീതാരാമനെ ഏല്‍പ്പിച്ചത്.

മികച്ച പ്രതിരോധ മന്ത്രി

ഒന്നാം മോദി മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പ് മൂന്ന് മന്ത്രിമാര്‍ കൈകാര്യം ചെയ്തിരുന്നു. ക്രിക്കറ്റിലെ അവസാന കളിക്കാരനെ പോലെ 2017 മുതലാണ് പ്രതിരോധ വകുപ്പ് നിര്‍മ്മലയുടെ കൈകളിലെത്തുന്നത്. ഈ കാലയളവിലാണ് വകുപ്പിലെ പ്രധാന തീരുമാനങ്ങളായ പ്രതിരോധ ഉത്പാദന നയം, യു.പി, തമിഴ്നാട് പ്രതിരോധ വ്യവസായ ഇടനാഴി എന്നിവ നടപ്പിലാക്കിയത്.

സഹമന്ത്രി

2014 മേയ് 26-ന് മോദി മന്ത്രിസഭയില്‍ അംഗമായ നിര്‍മ്മല സീതാരാമന്‍ വാണിജ്യ വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം ധനകാര്യം, കോര്‍പ്പറേറ്റ് കാര്യം എന്നീ വകുപ്പുകളുടെ ചുമതലയും സീതാരാമന് ഉണ്ടായിരുന്നു.

ജനനം തമിഴ്‌നാട്ടില്‍

1959 ഓഗസ്റ്റ് 18-ന് തമിഴ്‌നാട്ടിലെ മധുരയിലാണ് നിര്‍മ്മല സീതാരാമന്‍ ജനിച്ചത്. തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളജില്‍ നിന്നാണ് ബിരുദം നേടിയത്. പിന്നീടുള്ള പഠനം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ (ജെ.എന്‍.യു) ആയിരുന്നു. ഇവിടെ നിന്ന് എം.ഫില്ലും നേടി.

വിവാഹം

ബിരുദാനന്തര ബിരുദ പഠനകാലത്താണ് ജീവിത പങ്കാളിയായ ഡോ. പറക്കല പ്രഭാകറെ കണ്ടെത്തിയത്. രാഷ്ട്രീയ വിമര്‍ശകനാണ് ഇദ്ദേഹം. 1986-ല്‍ ഇവര്‍ വിവാഹിതരായി.

പിന്നീട് ലണ്ടനിലേയ്ക്ക്

വിവാഹശേഷം ഇരുവരും ലണ്ടനിലേയ്ക്ക് പറന്നു. അവിടെ കുറച്ചു കാലം ഒരു കമ്പനിയില്‍ സീനിയര്‍ മാനേജരായും പിന്നീട് 1991-ല്‍ ഇന്ത്യയിലേയ്ക്ക് മടങ്ങുന്നത് വരെ ബി.ബി.സി വേള്‍ഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2003 മുതല്‍ 2005 വരെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായും നിര്‍മ്മല സീതാരാമന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് 200-6ല്‍ ആണ് ഇവര്‍ ബി.ജെ.പിയില്‍ ചേരുന്നതും പാര്‍ട്ടിയുടെ ദേശീയ വക്താവായി മാറിയതും.

രാജ്യസഭാംഗം

2016 മുതല്‍ പാര്‍ലിമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ നിര്‍മ്മല സീതാരാമന്‍ അംഗമായിരുന്നു. ഹൈദരാബാദിലെ പ്രണവ സ്‌ക്കൂളിലെ ഡയറക്ടറായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”