അരുണാചല്‍ പ്രദേശിനെ ചൈനയില്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്ത് വിട്ടു, ഇന്ത്യയില്‍ കനത്ത പ്രതിഷേധം, ഷീ ജിന്‍പെങ്ങിനെ ജി 20 ഉച്ചകോടിയിലേക്ക് വിളിക്കണമോ എന്ന് കോണ്‍ഗ്രസ്

ഇന്ത്യന്‍ ഭൂവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ചൈന പുതിയ ഭൂപടം പുറത്തുവിട്ടു അരുണാചല്‍ പ്രദേശ്, അക്സായ് ചിന്‍, തയ്വാന്‍, ദക്ഷിണ ചൈനാക്കടല്‍ എന്നിവയുള്‍പ്പെടുന്ന ഭൂവിഭാഗങ്ങള്‍ ചൈനയുടേതാക്കി ച്ിത്രീകരിച്ചാണ് പുതിയ ഭൂപടം പുറത്തുവിട്ടത്.ചൈനീസ് സര്‍ക്കാരിന്റെ മാധ്യമമായ ഗ്‌ളോബല്‍ ടൈംസാണ് ഈ വിവരം പുറത്ത് വിട്ടത്.

അരുണാചല്‍ പ്രദേശിനെ ചൈന ദക്ഷിണ ടിബറ്റ് എന്നാണ് വിളിച്ചുവരുന്നത്. അതോടൊപ്പം 1962 ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത അക്‌സായി ചിന്‍ പ്രദേശവും ഭൂപടത്തിലുണ്ട്. പരമാധികാര രാഷ്ട്രമെന്ന് അവകാശപ്പെടുന്ന തയ്‌വാനും ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളുടെ അവകാശ വാദം തങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കില്ലന്ന സൂചന നല്‍കാന്‍ ചൈന ഇടക്കിടെ ഇത്തരം ഭൂപടങ്ങള്‍ പുറത്തുവിടാറുണ്ട്.

ഇതിനിടയില്‍ ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈയടക്കി വച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ ജി-20 ഉച്ചകോടിയിലേക്ക് ബി.ജെ.പി. സര്‍ക്കാര്‍ വിളിക്കണമോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി രംഗത്തെത്തിയിട്ടുണ്ട്. കനത്ത പ്രതിഷേധമാണ് ഈ നടപടിക്കെതിരെ ഇന്ത്യയില്‍ ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ ചൈനയുടെ ശീലമാണെന്നും മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് പുറത്തിറക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ വ്യക്തമാക്കി

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി