മുസ്ലിങ്ങളും ദളിത് വിഭാഗത്തില്‍ പെട്ടവരും കുറ്റവാസനയുള്ളവരാണെന്ന മുന്‍വിധിയുള്ളവരാണ് രാജ്യത്തെ പകുതി പൊലീസുകാരുമെന്ന് സര്‍വ്വേ

മുസ്ലിങ്ങള്‍ കുറ്റത്യങ്ങള്‍ ചെയ്യാന്‍ സാധ്യത കൂടുതലാണെന്ന് രാജ്യത്തെ പൊലീസുകാരില്‍ പകുതി പേരും കരുതുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. രണ്ടില്‍ ഒന്ന് എന്ന അനുപാതത്തില്‍ രാജ്യത്തെ പൊലീസുകാര്‍ ഇത്തരമൊരു മുന്‍വിധി പുലര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് വരുന്ന പരാതികള്‍ തെറ്റായതും ദുരുപദിഷ്ടവുമാണെന്നും പകുതി പേരും കരുതുന്നു.

പൊലീസുകാരില്‍ മൂന്നിലൊന്നു പേരും പട്ടികജാതിക്കാരും ഒബിസി വിഭാഗത്തില്‍ പെട്ടവരും ഉയര്‍ന്ന ജാതിയില്‍ പെട്ടവരും ആദിവാസികളും കുറ്റകൃത്യങ്ങള്‍ ചെയ്യുമെന്ന മുന്‍വിധി പുലര്‍ത്തുന്നുണ്ട്. ലോക്‌നീതി-സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് ആണ് ഈ പഠനം നടത്തിയത്.

മുസ്ലിങ്ങള്‍ കുറ്റവാളികളാണെന്ന ധാരണ പുലര്‍ത്തുന്നവരില്‍ കര്‍ണാടക പൊലീസ് മുമ്പില്‍ നില്‍ക്കുന്നു. കര്‍ണാടക പൊലീസിലെ 26 ശതമാനം പേര്‍ക്കും ഈ ധാരണയാണുള്ളത്. രണ്ടാം സ്ഥാനത്ത് ജാര്‍ഖണ്ഡ് വരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ബിഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുസ്ലിങ്ങള്‍ കുറ്റവാളികളാണെന്ന മുന്‍വിധി പുലര്‍ത്തുന്നവരില്‍ പിന്നാലെ വരുന്നത്.

കേരളം ഈ പട്ടികയില്‍ ഏറ്റവും പിന്നിലാണ്. 4% പേരാണ് കേരളത്തില്‍ മുസ്ലിങ്ങള്‍ സ്വാഭാവികമായും കുറ്റവാളികളാണെന്ന ധാരണ പുലര്‍ത്തുന്നത്. അതെസമയം മുസ്ലിങ്ങള്‍ സ്വാഭാവികമായും കുറ്റവാളികളാണെന്ന് ഏറെക്കുറെ യോജിക്കുന്നവരുടെ എണ്ണം കേരളത്തില്‍ കൂടുതലുമാണ്. 30 ശതമാനത്തോളം പേര്‍ ഇങ്ങനെ വിശ്വസിക്കുന്നുണ്ട്.

ദളിതര്‍ സ്വാഭാവികമായ കുറ്റവാളികളാണെന്ന് കരുതുന്ന പൊലീസുകാരുടെ എണ്ണത്തിന്റെ കാര്യത്തിലും കര്‍ണാടക മുമ്പിലാണ്. ഈ സംസ്ഥാനത്തിലെ 22% പൊലീസുകാരും ഇങ്ങനെ കരുതുന്നു. ഉത്തര്‍പ്രദേശാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കേരളം ഈ പട്ടികയിലും ഏറ്റവും താഴെയാണ്. 1% പേര്‍ മാത്രമേ ദളിതര്‍ സ്വാഭാവികമായി കുറ്റവാളികളാണെന്ന് കരുതുന്നുള്ളൂ.

ആദിവാസികള്‍ സ്വാഭാവികമായി കുറ്റവാളികളാണെന്ന് കരുതുന്നവരില്‍ രാജസ്ഥാന്‍ പൊലീസുകാരാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. കേരളം ഏറ്റവും പിന്നിലും. കേരളത്തില്‍ പൊലീസുകാരാരും അങ്ങനെ കരുതുന്നേയില്ല. പശ്ചിമബംഗാളിലും ഛത്തീസ്ഗഢിലും ഇതുതന്നെയാണ് സ്ഥിതി.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകള്‍ മിക്കതും കെട്ടിച്ചമച്ചതാണെന്ന് കരുതുന്ന പൊലീസുകാരില്‍ ഉത്തര്‍പ്രദേശാണ് മുമ്പില്‍ നില്‍ക്കുന്നത്. 21 ശതമാനം പേരും അങ്ങനെ വിശ്വസിക്കുന്നു. കേരളത്തിലെ 24 ശതമാനം പൊലീസുകാരും ഇതേ വിശ്വാസം പുലര്‍ത്തുന്നു. അസം, നാഗാലാന്‍ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസുകാരില്‍ വളരെ കുറച്ചു പേര്‍ മാത്രമേ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് കരുതുന്നുള്ളൂ.

ഏറ്റവും കൂടുതല്‍ കുറ്റകൃത്യ മനോഭാവമുള്ളത് വ്യവസായികള്‍ക്കാണെന്നാണ് രാജ്യത്തെ പൊലീസുകാര്‍ കരുതുന്നത്. പാവപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നും പൊലീസുകാര്‍ കരുതുന്നു.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത