അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു സ്ഥിരീകരിച്ച് പ്രതിരോധ സേന. പാകിസ്ഥാന്റെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ 40 ഓളം പാക് സൈനികരും കൊല്ലപ്പെട്ടതായി ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലഫ്.ജനറല്‍ രാജീവ് ഗായ് അറിയിച്ചു. പാകിസ്ഥാന്‍ വീണ്ടും നിയന്ത്രണ രേഖയില്‍ പ്രകോപനം തുടങ്ങിയതോടെയാണ് ശക്തമായ സൈനിക നടപടികളിലേക്ക് ഇന്ത്യ കടന്നതെന്നും ഡിജിഎംഒ പറഞ്ഞു. മേയ് ഏഴ് മുതല്‍ 10 വരെ നടത്തിയ വെടിവെപ്പില്‍ ഉള്‍പ്പെടെയാണ് 40ഓളം പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രതിരോധ സേന അറിയിച്ചത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ ഭാരതി, വൈസ് അഡ്മിറല്‍ എഎന്‍ പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. പാകിസ്ഥാനിലെ വിവിധ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്ന് എയര്‍മാര്‍ഷല്‍ എകെ ഭാരതി അറിയിച്ചു. മേയ് എട്ട്, ഒമ്പത് തീയതികളില്‍ രാത്രി 12.30ന് വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ ഡ്രോണുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് വന്‍ ആക്രമണം നടന്നു. ജമ്മു കശ്മീരിലെ ശ്രീനഗര്‍ മുതല്‍ ഗുജറാത്തിലെ നലിയ വരെയാണ്‌ ആക്രമണം നടന്നതെന്നും എയര്‍മാര്‍ഷല്‍ പറഞ്ഞു.

ഇന്ത്യയുടെ വ്യോമ പ്രതിരോധത്തിലൂടെ കരയിലോ ശത്രു ആസൂത്രണം ചെയ്ത ലക്ഷ്യങ്ങളിലോ ഒരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കി. ഏറെ നേരം നീണ്ടുനിന്ന ഡ്രോണ്‍ ആക്രമണങ്ങളെ ഇന്ത്യ ചെറുത്തതായും എയര്‍ മാര്‍ഷല്‍ അറിയിച്ചു. ഡ്രോണ്‍ ആക്രമണങ്ങള്‍ക്കിടെ പാകിസ്ഥാന്‍ സിവിലിയന്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കി. ഇതേ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കേണ്ടിവന്നു. ലാഹോറിലെയും ഗുജ്‌റന്‍വാലയിലെയും സൈനിക കേന്ദ്രങ്ങളെയും നിരീക്ഷണ റഡാര്‍ സൈറ്റുകളെയും ഇന്ത്യ ലക്ഷ്യം വെച്ചതായും എയര്‍ മാര്‍ഷന്‍ എകെ ഭാരതി പറഞ്ഞു .

പാകിസ്താനിലെ റഹീം യാര്‍ ഖാന്‍ എയര്‍ഫീല്‍ഡ്, സര്‍ഗോദ എയര്‍ഫീല്‍ഡ്, പര്‍സൂര്‍ എയര്‍ ഡിഫന്‍സ് റഡാര്‍ സിസ്റ്റം, ചുനിയന്‍ എയര്‍ ഡിഫന്‍സ് റഡാര്‍ സിസ്റ്റം, ആരിഫ്‌വാല എയര്‍ ഡിഫന്‍സ് റഡാര്‍ സിസ്റ്റം, ഭോലാരി എയര്‍ഫീല്‍ഡ്, ജക്കോബാബാദ് എയര്‍ഫീല്‍ഡ്, ചക്ലാല എയര്‍ഫീല്‍ഡ് (നൂര്‍ ഖാന്‍), സക്കൂര്‍ എയര്‍ഫീല്‍ഡ്, എന്നീ വ്യോമ സംവിധാനങ്ങള്‍ എയര്‍ ഓപ്പറേഷനില്‍ ഇന്ത്യ തകര്‍ത്തുവെന്നും എയര്‍ മാര്‍ഷന്‍ അറിയിച്ചു.

Latest Stories

'ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു, മറ്റൊന്നും ഏശിയില്ല'; നിലമ്പൂർ തിരഞ്ഞെടുപ്പിൽ സാദിഖലി ശിഹാബ് തങ്ങൾ

നിലമ്പൂരില്‍ അന്‍വറിനും താഴെ നാലാം സ്ഥാനത്ത് ബിജെപി; തുടക്കം മുതല്‍ ലീഡുമായി യുഡിഎഫ് കുതിപ്പ്; ചുരുക്കം ബൂത്തുകളില്‍ മാത്രം ലീഡ് നേടി എം സ്വരാജ്‌

നിലമ്പൂരില്‍ ഒരുഘട്ടത്തിലും ലീഡ് നേടാനാകാതെ എൽഡിഎഫ്; തുടക്കം മുതൽ മുന്നേറ്റം തുടർന്ന് യുഡിഎഫ്

നിലമ്പൂരിൽ യുഡിഎഫ് തരംഗം; കുതിച്ച് കയറി ആര്യാടൻ ഷൗക്കത്ത്, ലീഡ് 5000കടന്നു

ആദ്യമേ ആര്യാടൻ; നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്

പാലക്കാട് ജില്ലയിലെ ചെക്ക്ഡാമുകളിലെ ഒഴുക്കില്‍പെട്ട് മൂന്ന് മരണം; മരിച്ചത് രണ്ടു വിദ്യാര്‍ത്ഥികളും ഒരു മധ്യവയസ്‌കനും

അബ്ബാസ് അരാഗ്ചി പുടിനുമായി കൂടിക്കാഴ്ച നടത്തും; അമേരിക്കന്‍ ആക്രമണം നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്‍

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം