പശുസംരക്ഷണത്തിന്റെ മറവില്‍ അക്രമത്തിന് തുനിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ തടവ്; നിയമ ഭേദഗതിക്ക് ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

പശുവിന്റെ പേരില്‍ നിരപാരാധികള്‍ക്ക് നേരെ അക്രമം വ്യാപകമാകുന്നത് തടയാന്‍ ശക്തമായ നിയമ നിര്‍മ്മാണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതിനായി പശുപരിപാലന നിയമം ഭേദഗതി ചെയ്യും.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പ് വരുത്തുന്ന രീതിയിലാണ് നിയമം ഭേദഗതി ചെയ്യുന്നത്. ഇതിനുള്ള ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രി കമല്‍ നാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് അംഗീകാരം നല്‍കി. മധ്യപ്രദേശ് നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ തന്നെ ഇത് കൊണ്ടുവരാനാണ് നീക്കം.

പുതിയ നിയമമനുസരിച്ച് പശുവിന്റെ പേരില്‍ ആരെങ്കിലും അക്രമം നടത്തിയതായി ബോധ്യപ്പട്ടാല്‍ ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 25000 മുതല്‍ 50000 രൂപ വരെ പിഴയും ഒടുക്കേണ്ടി വരും. കൂടാതെ ഇത്തരം അക്രമങ്ങളില്‍ ജനക്കൂട്ടം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തടവ് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയായിരിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ഇരട്ടിയായിരിക്കും ശിക്ഷയെന്നും ശുപാര്‍ശയിലുണ്ട്.

മോദി സര്‍ക്കാര്‍ ആദ്യമായി അധികാരം ഏറ്റതു മുതല്‍ ഉത്തരേന്ത്യയില്‍ ആകമാനം പശുക്കളുടെ പേരിലുള്ള അക്രമങ്ങള്‍ അരങ്ങേറുകയാണ്. ഇതിനകം തന്നെ ഡസന്‍ കണക്കിന് പേരെയാണ് പശു സംരക്ഷകരെന്ന ലേബലില്‍ ഹിന്ദു സംഘടനകള്‍ വക വരുത്തിയത്.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്