ലക്ഷദ്വീപില്‍ സ്‌കൂള്‍ യൂണിഫോമുകള്‍ ഏകീകരിച്ചു; ഹിജാബ് ഇല്ലെന്ന് മുസ്ലീം മതസംഘടനകള്‍. വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുമെന്ന് മുഹമ്മദ് ഫൈസല്‍ എംപി

ലക്ഷദ്വീപ് ഭരണകൂടം വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ പുതിയ യൂണിഫോമില്‍ ഹിജാബ് ഇല്ലെന്ന് മുസ്ലീം മതസംഘടനകള്‍. യൂണിഫോമില്‍ ബെല്‍റ്റ്, ടൈ, ഷൂസ്, സോക്സ് തുടങ്ങിയവയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഹിജാബിനെപറ്റി പരാമര്‍ശിക്കുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായിട്ടും പെണ്‍കുട്ടികള്‍ക്ക് ഹിജാബോ സ്‌കാര്‍ഫോ സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്തതാണ് ഇത്തരം ഒരു വിവാദത്തിന് കാരണമായത്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കാര്‍ഫുകളോ ഹിജാബുകളോ ധരിക്കുന്നതിന് സമ്പൂര്‍ണ നിരോധനമുണ്ടെന്ന് മുഹമ്മദ് ഫൈസല്‍ എംപിയും പറഞ്ഞു.

സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും ഇന്നലെ നല്‍കിയ സര്‍ക്കുലറില്‍ സ്‌കൂള്‍ കുട്ടികള്‍ യൂണിഫോം ധരിക്കുന്നതില്‍ ഏകത ഉറപ്പാക്കുമെന്നും വിദ്യാര്‍ഥികളില്‍ അച്ചടക്കമനോഭാവം വളര്‍ത്തിയെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.

നിശ്ചിത യൂണിഫോം പാറ്റേണ്‍ അല്ലാതെ മറ്റ് ഇനങ്ങള്‍ ധരിക്കുന്നത് സ്‌കൂള്‍ കുട്ടികളിലെ ഏകതാ സങ്കല്‍പ്പത്തെ ബാധിക്കും. സ്‌കൂളുകളില്‍ അച്ചടക്കവും ഒരേ ഡ്രസ് കോഡും നിലനിര്‍ത്തേണ്ടത് പ്രിന്‍സിപ്പല്‍മാരുടെയും സ്‌കൂള്‍ മേധാവികളുടെയും ഉത്തരവാദിത്തമാണെന്നും ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

എന്നാല്‍, ഈ സര്‍ക്കുലറില്‍ സ്‌കാര്‍ഫിനെക്കുറിച്ചോ ഹിജാബിനെക്കുറിച്ചോ പരാമര്‍ശമില്ലെന്നും ഇത് ഭരണഘടനാപരമായ അവകാശ ലംഘനമാണെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനമെന്ന് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇത്തരത്തിലുള്ള സ്വേച്ഛാധിപത്യ തീരുമാനത്തിനെതിരെ ദ്വീപുകളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ അവരുടെ അവകാശങ്ങള്‍ അനുവദിക്കുന്നതുവരെ ക്ലാസുകള്‍ ബഹിഷ്‌കരിക്കുമെന്നും എം.പി വ്യക്തമാക്കി.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി