രണ്ടര വർഷത്തിനിടെ മണ്ണെണ വില 18-ൽ നിന്ന് 70-ലേക്ക് ; കുറഞ്ഞ വിലയ്ക്ക് നൽകുന്നത് പരിശോധിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ

രണ്ടര വർഷത്തിനിടെ മണ്ണെണ്ണ വിലയിൽ 70 രൂപയുടെ വർധന. ലിറ്ററിന് 18 രൂപയായിരുന്ന മണ്ണെണ്ണയുടെ വില കഴിഞ്ഞ വർഷം നവംബറിൽ 50 രൂപയായി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കൂടിയതോടെ മത്സ്യബന്ധന മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് മണ്ണെണ്ണ വില വർധനവിൽ ഉണ്ടായത്. സംസ്ഥാനത്ത് മണ്ണെണ്ണയുടെ ശേഖരം ഉള്ളതിനാൽ വില കുറച്ച് നൽകാനാകുമോ എന്നത് പരിശോധിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

മത്സ്യബന്ധന മേഖലയിൽ ഔട്ട്‌ബോർഡ് എൻജിൻ ഉപയോഗങ്ങൾക്ക് പെർമിറ്റ് അനുസരിച്ച് പ്രതിമാസം 130-190 ലിറ്റർ നോൺ സബ്‌സിഡി മണ്ണെണ്ണ 2160 കിലോ ലിറ്റർ ആയി കേന്ദ്രം അനുവദിച്ചിരുന്നു. കേരളത്തിൽ കഴിഞ്ഞ അഞ്ച് ദിവസമായി എണ്ണക്കമ്പനികളുടെ സംഭരണ കേന്ദ്രങ്ങളിൽ മണ്ണണ ശേഖരമില്ല. ഇടനിലക്കാർക്ക് പൂർണമായി ഏറ്റെടുത്ത് കൈമാറാനും കഴിഞ്ഞിട്ടില്ല.

തൽഫലമായി അധിക വില നൽകി ഏറ്റെടുക്കേണ്ടി വരും. മത്സ്യഫെഡ് ബാങ്കുകൾ വഴി നിശ്ചിത തോതിൽ മത്സ്യ ബന്ധനത്തിന് നൽകുന്ന മണ്ണെണ്ണയുടെ വില ഇന്നലെ 6 രൂപ വരെ കുറഞ്ഞതായി മാനേജിങ് ഡയറക്ടർ അറിയിച്ചു. ലിറ്ററിന് 132 രൂപയായിരുന്നു ഈ മണ്ണെണ്ണയുടെ വില. റേഷൻ മണ്ണെണ്ണയും പെർമിറ്റ് അടിസ്ഥാനത്തിലുള്ള മണ്ണെണ്ണയും തീരുമ്പോൾ പൊതുവിപണിയിലുള്ള മണ്ണെണ്ണയെയാണ് മത്സ്യ തൊഴിലാളികൾ ആശ്രയിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ