അച്ഛന് കേരള സര്‍ക്കാര്‍ 40 ലക്ഷംരൂപ പ്രതിഫലം നല്‍കി; പിന്നാലെ തനിക്കെതിരെ മകന്‍ വിമര്‍ശനം നടത്തി; സുപ്രീംകോടതി ജഡ്ജിക്കെതിരേ വെളിപ്പെടുത്തലുമായി ഗവര്‍ണര്‍

സുപ്രീംകോടതി മുന്‍ ജഡ്ജിക്കെതിരേ കേരള ഗവര്‍ണര്‍ നടത്തിയ ഗുരുതര ആരോപണം വിവാദത്തില്‍. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട കേസില്‍ വിമര്‍ശനം ഉയര്‍ത്തിയ സുപ്രീംകോടതി മുന്‍ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനെതിരേയാണ് കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്.

ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ അച്ഛനും സുപ്രീംകോടതി അഭിഭാഷകനുമായ ഫാലി എസ്. നരിമാനും ജൂനിയര്‍ അഭിഭാഷകര്‍ക്കും നിയമോപദേശത്തിനായി കേരള സര്‍ക്കാര്‍ 40 ലക്ഷംരൂപ പ്രതിഫലം നല്‍കിയെന്നും ഇതിന് പിന്നാലെയാണ് വിമര്‍ശം ഉണ്ടായതെന്നുമാണ് ഗവര്‍ണര്‍ വാദിക്കുന്നത്. തുക കൈമാറിയതു സംബന്ധിച്ച കേരള സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനം പ്രദര്‍ശിപ്പിച്ചായിരുന്നു ഇത്. എന്നാല്‍, ഗവര്‍ണറുടെ ഈ നിലപാട് സുപ്രീംകോടതിയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

അച്ഛനായ ഫാലി എസ്. നരിമാന്‍ കേരള സര്‍ക്കാരില്‍നിന്ന് പണം കൈപ്പറ്റുമ്പോള്‍ അതേ സര്‍ക്കാരിനെതിരേ കേസ് നടത്തുന്ന ഗവര്‍ണര്‍ക്കെതിരേ മകന്‍ റോഹിങ്ടണ്‍ നരിമാന്‍ ആക്ഷേപം ഉയര്‍ത്തുന്നു. ഇത് സ്വാഭാവികനീതിക്ക് ചേര്‍ന്ന പ്രവൃത്തിയല്ലെന്നാണ് കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. കേസില്‍ ഹാജരാവാതെയാണ് ഫാലി എസ്. നരിമാന്‍ കേരള സര്‍ക്കാരില്‍നിന്ന് പണം വാങ്ങിയതെന്നും അദേഹം ചെന്നൈയില്‍ ‘തിങ്ക് എജു കോണ്‍ക്ലേവി’ല്‍ പങ്കെടുത്തുകൊണ്ടാണ് പറഞ്ഞത്. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതില്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ ആശങ്ക പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാരിന് സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന വിഷയങ്ങളിലുള്ള ബില്ലുകളാണ് ഒപ്പിടാതെ മാറ്റിവച്ചതെന്ന് ഗവര്‍ണര്‍ ന്യായീകരിച്ചു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി