അച്ഛന് കേരള സര്‍ക്കാര്‍ 40 ലക്ഷംരൂപ പ്രതിഫലം നല്‍കി; പിന്നാലെ തനിക്കെതിരെ മകന്‍ വിമര്‍ശനം നടത്തി; സുപ്രീംകോടതി ജഡ്ജിക്കെതിരേ വെളിപ്പെടുത്തലുമായി ഗവര്‍ണര്‍

സുപ്രീംകോടതി മുന്‍ ജഡ്ജിക്കെതിരേ കേരള ഗവര്‍ണര്‍ നടത്തിയ ഗുരുതര ആരോപണം വിവാദത്തില്‍. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട കേസില്‍ വിമര്‍ശനം ഉയര്‍ത്തിയ സുപ്രീംകോടതി മുന്‍ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനെതിരേയാണ് കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്.

ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ അച്ഛനും സുപ്രീംകോടതി അഭിഭാഷകനുമായ ഫാലി എസ്. നരിമാനും ജൂനിയര്‍ അഭിഭാഷകര്‍ക്കും നിയമോപദേശത്തിനായി കേരള സര്‍ക്കാര്‍ 40 ലക്ഷംരൂപ പ്രതിഫലം നല്‍കിയെന്നും ഇതിന് പിന്നാലെയാണ് വിമര്‍ശം ഉണ്ടായതെന്നുമാണ് ഗവര്‍ണര്‍ വാദിക്കുന്നത്. തുക കൈമാറിയതു സംബന്ധിച്ച കേരള സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനം പ്രദര്‍ശിപ്പിച്ചായിരുന്നു ഇത്. എന്നാല്‍, ഗവര്‍ണറുടെ ഈ നിലപാട് സുപ്രീംകോടതിയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

അച്ഛനായ ഫാലി എസ്. നരിമാന്‍ കേരള സര്‍ക്കാരില്‍നിന്ന് പണം കൈപ്പറ്റുമ്പോള്‍ അതേ സര്‍ക്കാരിനെതിരേ കേസ് നടത്തുന്ന ഗവര്‍ണര്‍ക്കെതിരേ മകന്‍ റോഹിങ്ടണ്‍ നരിമാന്‍ ആക്ഷേപം ഉയര്‍ത്തുന്നു. ഇത് സ്വാഭാവികനീതിക്ക് ചേര്‍ന്ന പ്രവൃത്തിയല്ലെന്നാണ് കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. കേസില്‍ ഹാജരാവാതെയാണ് ഫാലി എസ്. നരിമാന്‍ കേരള സര്‍ക്കാരില്‍നിന്ന് പണം വാങ്ങിയതെന്നും അദേഹം ചെന്നൈയില്‍ ‘തിങ്ക് എജു കോണ്‍ക്ലേവി’ല്‍ പങ്കെടുത്തുകൊണ്ടാണ് പറഞ്ഞത്. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതില്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ ആശങ്ക പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാരിന് സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന വിഷയങ്ങളിലുള്ള ബില്ലുകളാണ് ഒപ്പിടാതെ മാറ്റിവച്ചതെന്ന് ഗവര്‍ണര്‍ ന്യായീകരിച്ചു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി