'ദേശവിരുദ്ധ പോസ്റ്റ്' : കാശ്മീരിൽ മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിൽ ദേശവിരുദ്ധ ഉള്ളടക്കമുള്ള പോസ്റ്റ് പങ്കുവെച്ചുവെന്നാരോപിച്ച് കശ്മീരിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ‘ദി കശ്മീർ വാല’ എന്ന ഓൺലൈൻ പോർട്ടലിന്റെ എഡിറ്റർ ഫഹദ് ഷായാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

‘തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുന്നതും രാജ്യത്തെ നിയമ നിര്‍വഹണ ഏജന്‍സികളുടെ പ്രതിച്ഛായ തകര്‍ക്കുന്നതുമാണ് പോസ്റ്റുകള്‍. ചില ഫെയിസ്ബുക്ക് ഉപയോക്താക്കള്‍, വാര്‍ത്താപോര്‍ട്ടലുകളും ദേശവിരുദ്ധമായ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നുണ്ട്. ഇത് ക്രമസമാധാനത്തേയും നിയമപരിപാലനത്തെയും ബാധിക്കുന്നു’ പുല്‍വാമ പോലീസ് പ്രസ്താവനയിലൂടെ പറഞ്ഞു.

പോലീസ് അറസ്റ്റ് ചെയ്ത ഫഹദ് ഷാ ഇപ്പോള്‍ റിമാന്‍ഡിലാണ്.

അതേസമയം ഫഹദിന്റെ അറസ്റ്റിനെ ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി അപലപിച്ചു.
സത്യത്തിന് വേണ്ടി നിലകൊള്ളുന്നത് ദേശവിരുദ്ധമായി മാറുകയാണ്. ഫഹദിന്റെ പത്രപ്രവര്‍ത്തനം സ്വയം സംസാരിക്കുന്നതും ഇന്ത്യന്‍ സര്‍ക്കാരിന് അപ്രാപ്യവുമായ അടിസ്ഥാന യാഥാര്‍ഥ്യത്തെ ചിത്രീകരിക്കുന്നതുമാണ്. ഇനി എത്ര ഫഹദുമാരെ നിങ്ങള്‍ അറസ്റ്റ് ചെയ്യും- ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി