ഡ്രൈഫ്രൂട്ട്സും നട്ട്സുമായി 160 ട്രക്കുകള്‍; അട്ടാരി- വാഗ അതിര്‍ത്തി തുറന്നു നല്‍കി ഇന്ത്യ; പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ താലിബാനുമായി അടുത്ത് കേന്ദ്ര സര്‍ക്കാര്‍

പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കത്തിന്റെ ഭാഗമായി താലിബാനുമായി അടുത്ത് ഇന്ത്യ.
താലിബാന്‍ സര്‍ക്കാരുമായി കൂടുതല്‍ നയതന്ത്രബന്ധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 160 ട്രക്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അട്ടാരി- വാഗ അതിര്‍ത്തി തുറന്നു നല്‍കി. പാകിസ്ഥാന്‍ നടത്തിയ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 23 മുതല്‍ അടച്ചിട്ടിരിക്കുന്ന അതിര്‍ത്തിയാണ് ഡ്രൈഫ്രൂട്ട്സും നട്ട്സുമായി എത്തിയ അഫ്ഗാന്‍ ട്രക്കുകള്‍ക്ക് പ്രത്യേകമായി തുറന്നുകൊടുത്തത്.

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും അഫ്ഗാന്‍ ആക്റ്റിങ് വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാന്‍ മുട്ടാഖിയും കഴിഞ്ഞ ദിവസം നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണിത്. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തശേഷം ആദ്യമായാണ് മന്ത്രിതല ചര്‍ച്ചയുണ്ടായത്. അതിര്‍ത്തിയില്‍ കുടുങ്ങിയ അഫ്ഗാന്‍ ട്രക്കുകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ചര്‍ച്ചയില്‍ താലിബാന്‍ മന്ത്രി അഭ്യര്‍ഥിച്ചിരുന്നു. അഫ്ഗാന്‍ ട്രക്കുകളെ പാകിസ്ഥാനും തടഞ്ഞില്ല.

താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍ താലിബാന്റെ ഡല്‍ഹിയിലെ എംബസിയും മുംബൈയിലും ഹൈദരാബാദിലുമുള്ള കോണ്‍സുലേറ്റുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട. താലിബാന്‍ ഭരണം പിടിച്ചതോടെ കാബൂളിലെ എംബസിയും കാണ്ഡഹാറിലെയും മസാരെ ഷെറീഫിലെയും കോണ്‍സുലേറ്റുകളും ഇന്ത്യ അടച്ചിരുന്നു. കാബൂളിലെ എംബസി നിലവില്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍