വാക്സിൻ ഓഗസ്റ്റ് 15-നകം പുറത്തിറക്കണമെന്ന കേന്ദ്ര തീരുമാനം; വിശദീകരണവുമായി ഐ‌.സി‌.എം‌.ആർ

കോവിഡ് -19 നുള്ള വാക്സിൻ വികസനം വേഗത്തിൽ നടപ്പാക്കാനും വാക്സിൻ പുറത്തിറക്കാൻ ഓഗസ്റ്റ് 15 എന്ന സമയപരിധി നിശ്ചയിക്കുകയും ചെയ്ത ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) തീരുമാനത്തിൽ വിദഗ്ദ്ധർ ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ ഔപചാരിക നടപടിക്രമപാലനത്തിൽ കാലതാമസം ഉണ്ടാവാതിരിക്കാനാണ് നടപടിക്രമങ്ങൾ വേഗത്തിൽ പിന്തുടരണമെന്നു തീരുമാനിച്ചതെന്നാണ് ഐസി‌എം‌ആർ ഇപ്പോൾ വ്യക്തമാക്കുന്നത്.

ക്ലിനിക്കൽ ട്രയൽ‌ സൈറ്റുകളുടെ പരിശോധകർക്ക് ഐ‌സി‌എം‌ആറിന്റെ‌ ഡയറക്ടർ ജനറൽ അയച്ച കത്ത് നടപടിക്രമപാലനത്തിൽ അനാവശ്യമായ കാലതാമസം ഒഴിവാക്കാനും, ആവശ്യമായ പ്രക്രിയകൾ‌ ഒഴിവാക്കാതെ തന്നെ പങ്കെടുക്കുന്നവരുടെ നിയമനം വേഗത്തിലാക്കുവാനും ഉദ്ദേശിച്ചുള്ളതായിരുന്നു എന്ന് ഐ‌സി‌എം‌ആർ പ്രസ്താവനയിൽ പറഞ്ഞു.

വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ വേഗത്തിലാക്കണമെന്നും സ്വാതന്ത്യദിനത്തോട് അനുബന്ധിച്ച് വാക്സിൻ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട്‌ 12 ആശുപത്രികളിലെ ഡോക്ടർമാരോട് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ കത്ത് എഴുതി. എന്നാൽ ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിനെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ സഹായിക്കുന്നതിന് ആണെന്നായിരുന്നു ആരോപണം. ഇതേത്തുടർന്നാണ് വിശദീകരണവുമായി ഐസിഎംആർ രംഗത്തെത്തിയത്.

ഇന്ത്യക്കാരുടെ സുരക്ഷക്കും താൽപ്പര്യങ്ങൾക്കുമാണ് മുൻഗണന. പുതിയ തദ്ദേശീയ ടെസ്റ്റിംഗ് കിറ്റുകളുടെ ദ്രുതഗതിയിലുള്ള അംഗീകാരത്തിനോ, ഇന്ത്യൻ വിപണിയിലേക്ക് ആവശ്യമായ കോവിഡ്-19 അനുബന്ധ മരുന്നുകൾ അവതരിപ്പിക്കുന്നതിനോ ഔദ്യോഗികമായ കാലതാമസം ഉണ്ടാവാൻ അനുവദിക്കാത്തതുപോലെ, തദ്ദേശീയ വാക്സിൻ വികസന പ്രക്രിയയും മന്ദഗതിയിലുള്ള ഔദ്യോഗിക പ്രക്രിയകളിൽ നിന്നും ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. വാക്സിൻ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങൾ എത്രയും വേഗം പൂർത്തിയാക്കുകയാണ് ലക്ഷ്യം, അതിനാൽ ഫലപ്രാപ്തിക്കായി ജനസംഖ്യാടിസ്ഥാനത്തിലുള്ള പരീക്ഷണങ്ങൾ കാലതാമസമില്ലാതെ ആരംഭിക്കാൻ കഴിയും, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ശനിയാഴ്ച പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ