ഹരിയാന ഇന്ന് വിധി എഴുതും; വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

ഇന്ന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്. 2.03 ജനങ്ങൾ ഇന്ന് 20,629 ബൂത്തുകളിലായി നിയമസഭ വിധി എഴുതും. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം. ഹരിയാനയിലെ വോട്ടെണ്ണൽ അടുത്ത ചൊവ്വാഴ്ച ജമ്മു- കാശ്‌മീരിനൊപ്പമാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. കൂടാതെ ആംആദ്മി, ജെജെപി, ഐഎന്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികളും കടുത്ത മത്സരത്തിന് ഒപ്പമുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ബിജെപി ആണ് ഭരിച്ച് വരുന്നത്. അതിന് അന്ത്യം കുറിക്കാനാണ് കോൺഗ്രസ് ലക്ഷ്യം ഇടുന്നത്. അഗ്നിവീർ, കർഷക പ്രശ്നങ്ങൾ എന്നിവ ഉന്നയിച്ചാണ് കോൺഗ്രസ് ബിജെപിക്കെതിരെ പ്രചാരണം നടത്തിയത്. എന്നാൽ മോദിയുടെ ഭരണം ഉയർത്തി പിടിച്ചായിരുന്നു ബിജെപി അവരുടെ പ്രചാരണവും നടത്തിയത്.

പക്ഷെ ഇത്തവണ ബിജെപിക്ക് ഹരിയാനയിൽ കാര്യങ്ങൾ എളുപ്പമാകില്ല. പത്ത് വർഷത്തെ ഭരണത്തിൽ അവർക്കെതിരെ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. ഇത് പാർട്ടിയിൽ വലിയ തോതിൽ ആശങ്കയ്ക്ക് വഴി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇത്തവണ ബിജെപിക്ക് തലവേദനയായി ആംആദ്മി പാര്‍ട്ടിയും കഴിഞ്ഞ തവണ പത്ത് സീറ്റുകള്‍ നേടിയ ജെജപിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായി മുന്നിട്ട് നിൽക്കുന്നുണ്ട്.

കൂടാതെ കോൺഗ്രസിന്റെയും ബിജെപിയുടെയും 69 ഓളം വിമതരും മത്സര രംഗത്തുണ്ട്. ഇരു പാർട്ടികൾക്കും ഇക്കാര്യത്തിൽ വൻതോതിൽ ആശങ്കയുണ്ട്. തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഹരിയാനയിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍