പഞ്ചാബിൽ നിന്നുള്ള കർഷക നേതാക്കൾ പ്രതിഷേധിക്കുന്ന കർഷകരെ അഭിസംബോധന ചെയ്യും

പഞ്ചാബിൽ നിന്നുള്ള കർഷക നേതാക്കൾ ഇന്ന് ഡൽഹി-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ അഭിസംബോധന ചെയ്യും. ഇന്നലെ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തിയ റിപ്പബ്ലിക് ദിന ട്രാക്ടർ റാലി അക്രമങ്ങളിലേക്ക് വഴിവച്ചിരുന്നു.

ഡൽഹി ചെങ്കോട്ടയിലേക്കുള്ള റോഡിൽ ഒരു കർഷകൻ ഇന്നലെ മരിച്ചു. ട്രാക്ടർ മറിഞ്ഞുണ്ടായ അപകടമാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെനടന്ന അക്രമങ്ങളിൽ 86 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും 22 കേസുകൾ രജിസ്റ്റർ ചെയ്തതായും ഡൽഹി പോലീസ് അറിയിച്ചു.

സിങ്കു അതിർത്തിയിൽ കർഷക നേതാക്കളുടെ പ്രസംഗത്തെത്തുടർന്ന് ഈ നേതാക്കളുടെ യോഗം അടുത്ത നടപടികളുടെ പട്ടിക തയ്യാറാക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച വൈകുന്നേരം ഉന്നതതല യോഗം ചേർന്നിരുന്നു. തുടർന്ന് ഡൽഹിയിൽ അധിക അർദ്ധസൈനികരെ വിന്യസിക്കാൻ തീരുമാനമെടുത്തു. പഞ്ചാബും ഹരിയാനയും അതീവ ജാഗ്രതയിലാണ്.

ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്