രാഷ്ട്രീയ റാലികൾക്കുള്ള നിരോധനം ജനുവരി 22 വരെ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികൾക്കും റോഡ്‌ഷോകൾക്കും ഏർപ്പെടുത്തിയ നിരോധനം ജനുവരി 22 വരെ നീട്ടിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച അറിയിച്ചു. കൊവിഡ് കേസുകൾ ഭയാനകമാംവിധം വർദ്ധിച്ചതിനാൽ കഴിഞ്ഞയാഴ്ചയാണ് നിരോധനം ഏർപ്പെടുത്തിയത്.

300 പേർ എന്ന പരിധിക്കുള്ളിലോ, ഹാളിന്റെ ശേഷിയുടെ 50 ശതമാനമോ അല്ലെങ്കിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ച പരിധി എന്നിവയ്ക്കോ വിധേയമായി ഇൻഡോർ രാഷ്ട്രീയ യോഗങ്ങൾ അനുവദിക്കും. സാമൂഹിക അകലം പാലിക്കുന്നതും മസിക്കിന്റെ ഉപയോഗവും ഉൾപ്പെടുന്ന നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾ വഹിക്കണം.

റാലികളും റോഡ്‌ഷോകളും ജനുവരി 15 (ഇന്ന്) വരെ നിരോധിക്കുമെന്നും, ഉത്തരവ് പിന്നീട് അവലോകനം ചെയ്യുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 8 ന് പറഞ്ഞിരുന്നു.

രാവിലെ 11 മണിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും ഉച്ചയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ്, ഹെൽത്ത് സെക്രട്ടറിമാരുമായും ഉച്ചയ്ക്ക് ഒരു മണിക്ക് ചീഫ് ഇലക്ഷൻ ഓഫീസർമാരുമായും ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗങ്ങൾ നടത്തിയിരുന്നു.

ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പുകൾ കഴിയുന്നത്ര സുരക്ഷിതമായി നടത്താൻ ലക്ഷ്യമിട്ടുള്ള 16 പോയിന്റ് പട്ടികയുടെ ഭാഗമായാണ് റാലികളും റോഡ് ഷോകളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പാസാക്കിയത്.

വഴിയോര യോഗങ്ങൾ നടത്തുന്നതും വിലക്കിയിട്ടുണ്ട് വീടുതോറുമുള്ള പ്രചാരണത്തിനായുള്ള ആളുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഫെബ്രുവരി 10-ന് ആരംഭിച്ച് മാർച്ച് 7 വരെ തുടരും, അഞ്ച് സംസ്ഥാനങ്ങളിലെ ഫലങ്ങളും മാർച്ച് 10-ന് പ്രഖ്യാപിക്കും.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്