'പഹൽഗാം ആക്രമണത്തിന് പിന്നിൽ ഇന്ത്യൻ ഭീകരർ ആയിക്കൂടെ?'; അക്രമികൾ പാകിസ്ഥാനിൽ നിന്നാണ് വന്നതിന് തെളിവുണ്ടോയെന്ന് പി ചിദംബരം

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്കാരായ ഭീകരർക്ക് പങ്കുണ്ടായിരിക്കാമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. അക്രമികൾ പാകിസ്ഥാനിൽ നിന്നാണ് വന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ എന്തൊക്കെയാണ് എന്നാണ് ചിദംബരം ചോദിച്ചത്. ചിദംബരം ദി ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

‘ഭീകരാക്രമണത്തിനുശേഷം എൻഐഎ നടത്തിയ പ്രവർത്തനങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല. അവർ തീവ്രവാദികളെ തിരിച്ചറിഞ്ഞോ? അവർ എവിടെനിന്നും വന്നവരാണ്? ഒരു പക്ഷേ അവർ ഇന്ത്യയിൽ തന്നെയുളള തീവ്രവാദികളാകാം. ഭീകരർ പാകിസ്ഥാനിൽ നിന്നും വന്നവരാണെന്ന് നിങ്ങൾ കരുതുന്നത് എന്തുകൊണ്ടാണ്? അതിനു തെളിവുകളൊന്നും ഇല്ലല്ലോ? ‘-എന്നാണ് പി ചിദംബരം പറഞ്ഞത്.

പഹൽഗാം ആക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂറിൽ രാജ്യത്തിനുണ്ടായ നഷ്ടങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്നും ചിദംബരം അഭിമുഖത്തിൽ ആരോപിച്ചു. ‘അവർ നഷ്ടങ്ങൾ മറച്ചുവെക്കുകയാണ്. യുദ്ധമുണ്ടാകുമ്പോൾ രണ്ടുഭാഗത്തും നഷ്ടങ്ങളുണ്ടാകുമെന്ന് ഞാൻ ഒരു ലേഖനത്തിൽ പറഞ്ഞിരുന്നു. അതുപോലെ യുദ്ധത്തിൽ ഇന്ത്യയ്ക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ടാകും എന്ന് ഉറപ്പാണ്’- ചിദംബരം പറഞ്ഞു.

സർക്കാർ എന്തിനാണ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു. എങ്ങനെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതെന്ന ചോദ്യം ഉയരുമോ എന്ന ഭയം കൊണ്ടാണോ പഹൽഗാം വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തതെന്നും ചർച്ചയുണ്ടായാൽ വെടിനിർത്തൽ പ്രഖ്യാപിച്ചത് അമേരിക്കൻ പ്രസിഡന്റാണെന്ന സത്യം പറയേണ്ടിവരുമെന്ന് പേടിയാണോ എന്നും പി ചിദംബരം ചോദിച്ചു.

പി ചിദംബരത്തിന്റെ പരാമർശത്തിനെതിരെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകാൻ കോൺഗ്രസ് നേതാക്കൾ തിടുക്കം കാട്ടുകയാണെന്ന് അമിത് മാളവ്യ പറഞ്ഞു. പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരെ ഇന്ത്യ പോരാടുമ്പോൾ കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലെ പ്രതിപക്ഷത്തെപ്പോലെയല്ല, ഇസ്ലാമാബാദിന്റെ അഭിഭാഷകരെപ്പോലെയാണ് പ്രതികരിക്കുന്നത്. ദേശീയസുരക്ഷയുടെ കാര്യത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടതാണ്. ശത്രുവിനെ സംരക്ഷിക്കുന്നതിലാണ് താൽപ്പര്യമെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ