പെഗാസസ് ചോര്‍ത്തലിന് ഇരയായതായി സംശയിക്കുന്നവരില്‍ നിന്ന് വിവരങ്ങള്‍ തേടി അന്വേഷണ സമിതി

പെഗാസസ് സ്‌പൈവെയര്‍ വിഷയത്തില്‍ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായി സംശയിക്കുന്നവരില്‍ നിന്ന് വിവരങ്ങള്‍ തേടി സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി. ഇവര്‍ ജനുവരി ഏഴിനകം തങ്ങളുമായി ബന്ധപ്പെടണമെന്ന് പൊതു അറിയിപ്പില്‍ സമിതി ആവശ്യപ്പെട്ടു. ഉപകരണത്തില്‍ പെഗാസസ് ബാധിച്ചിരിക്കാമെന്ന് വിശ്വസിക്കുന്നതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്താനാണ് പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും സമിതി അറിയിച്ചു.

ന്യൂസ് പോര്‍ട്ടലായ ‘ദി വയര്‍’ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയിലെ 142-ലധികം ആളുകളെ ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ലക്ഷ്യമിട്ടിരുന്നു. ചില ഫോണുകളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ സുരക്ഷാ ലംഘനം നടന്നിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബ് സ്ഥിരീകരിച്ചിരുന്നു.

ആരോപിക്കപ്പെട്ടിരുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, നിലവിലുള്ള രണ്ട് കേന്ദ്ര മന്ത്രിമാര്‍, ഒരു മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, സുപ്രീം കോടതിയിലെ രണ്ട് രജിസ്ട്രാര്‍മാര്‍, ഒരു മുന്‍ ജഡ്ജിയുടെ പഴയ നമ്പര്‍, ഒരു മുന്‍ അറ്റോര്‍ണി ജനറലിന്റെ അടുത്ത സഹായി, 40 മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്.

പെഗാസസിന്റെ ഉടമസ്ഥതയിലുള്ള എന്‍എസ്ഒ ഗ്രൂപ്പ് സര്‍ക്കാരുകളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും മാത്രമേ ബിസിനസ്സ് ചെയ്യുന്നുള്ളൂവെന്ന് പറഞ്ഞത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ നിയമവിരുദ്ധമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞത്. പെഗാസസ് വിഷയത്തില്‍ ഇരുസഭകളിലും ചര്‍ച്ച നടത്താത്തത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി