അരുണാചലില്‍ ചൈനയുടെ റോഡ് നിര്‍മാണ ഉപകരണങ്ങള്‍ ഇന്ത്യ പിടിച്ചെടുത്തു

അനധികൃത റോഡ് നിര്‍മാണത്തിലൂടെ ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയുടെ റോഡ് നിര്‍മ്മാണ ഉപകരണങ്ങള്‍ ഇന്ത്യന്‍ സേന പിടിച്ചെടുത്തു. ഇന്ത്യന്‍ അതിര്‍ത്തി അനുമതിയില്ലാതെ കടന്ന് അരുണാചലില്‍ നേരിട്ടെത്തിയാണ് ചൈനീസ് സംഘം റോഡ് നിര്‍മ്മിക്കാന്‍ ശ്രമം നടത്തിയത്. ഇന്ത്യന്‍ സൈന്യം ഇവരില്‍ നിന്ന് റോഡ് നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തു.സിക്കിം-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോഖ്‌ലാം പീഠഭൂമി തര്‍ക്കത്തിന് പിന്നാലെയാണ് പുതിയ പ്രകോപനം.

കഴിഞ്ഞ ഡിസംബര്‍ 26 നാണ് ചൈനീസ് സൈന്യത്തിന്റെ അകമ്പടിയില്ലാതെ സംഘം അരുണാചല്‍ അതിര്‍ത്തി കടന്നതെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രക്കിലായിരുന്നു ഇവര്‍ നിര്‍മാണ സാമഗ്രഹികളിമായെത്തിയത്. എന്നാല്‍ ഇവര്‍ കപാംഗ് ലാ പ്രവിശ്യയിലെ സിയാംഗ് നദി മുറിച്ചുകടന്നില്ലെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.സംഭവം കണ്ട സമീപവാസികള്‍ ഇന്ത്യന്‍ സൈന്യത്തിനെ വിവരം അറിയിക്കുകയായിരുന്നു.

ഇരുവിഭാഗവും ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ റോഡ് നിര്‍മ്മാണ സാമഗ്രികള്‍ തിരിച്ചുകൊടുക്കുന്ന കാര്യത്തില്‍ ഇന്ത്യ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 12 അടി വീതിയുളള ഒരു കീലോമീറ്റര്‍ നീളമുളള റോഡാണ് ചൈനീസ് സംഘം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ദോഖ്‌ലാം തര്‍ക്കത്തിന് പിന്നാലെ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമത്തെ ഏറെ ആശങ്കയോടെയാണ് ഇന്ത്യ വിലയിരുത്തുന്നത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി