തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം വേണമെന്ന് കേന്ദ്രം; എതിര്‍ത്ത് ഡല്‍ഹി സര്‍ക്കാര്‍

രാജ്യ തലസ്ഥാനത്ത് ഭരണത്തില്‍ പ്രത്യേക അധികാരം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് ഡല്‍ഹി സര്‍ക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലും നിയമിക്കുന്നതിലും ഉള്ള നിയന്ത്രണത്തെ ന്യായീകരിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചപ്പോഴാണ് അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയത്.

‘ഡല്‍ഹി ദേശീയ തലസ്ഥാനമായതിനാല്‍, പൊതുപ്രവര്‍ത്തകരുടെ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കേന്ദ്രത്തിന് അധികാരം ആവശ്യമാണ്. ഡല്‍ഹി രാജ്യത്തിന്റെ മുഖമാണ്. ലോകം ഇന്ത്യയെ കാണുന്നത് ഡല്‍ഹിയിലൂടെയാണ്,’ കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു. സിവില്‍ സര്‍വീസ് നിയന്ത്രണത്തിന്മേല്‍ കേന്ദ്ര സര്‍ക്കാരിനെതിരായ ഡല്‍ഹി സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഡല്‍ഹി ഭരിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ കേന്ദ്രവും ഡല്‍ഹിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ തടയാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും കേന്ദ്രം പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്രത്തിന് നിയന്ത്രണം വേണമെന്നത് ദേശീയ താല്‍പ്പര്യത്തിന് അത്യന്താപേക്ഷിതമാണെന്ന ബാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിനെ ഡല്‍ഹി സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കേന്ദ്രം നിര്‍ദ്ദേശിച്ചത് പോലെ വിഷയം വിശാല ബെഞ്ചിന് വിടേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി പറഞ്ഞു. കഴിഞ്ഞ രണ്ട് വാദങ്ങളിലും കേന്ദ്രം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ബാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിയതിനാല്‍ അത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് സിംഗ്വി പറഞ്ഞത്.

ഡല്‍ഹിയില്‍ സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രം നീക്കങ്ങള്‍ നടത്തുന്നതായി എഎപി ആരോപിച്ചിരുന്നു. ഭൂമി, പൊലീസ്, പൊതു ക്രമം എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ നിയമങ്ങള്‍ പാസാക്കുന്നതില്‍ നിന്ന് ഡല്‍ഹി സര്‍ക്കാരിനെ നിയന്ത്രിക്കണമെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഇതനുസരിച്ച് ഇവ കേന്ദ്രത്തിന്റെ അധീനതയിലാണെന്നും ബാക്കിയുള്ളവ ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലാണെന്നും 2018ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.

എന്നാല്‍ 2018ലെ വിധിയുടെ അര്‍ത്ഥം ഭൂമി, പൊലീസ്, പൊതു ക്രമം എന്നിവയ്ക്ക് പുറമെ എല്ലാ വിഷയങ്ങളിലും നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് അധികാരമുണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് കേന്ദ്രം വാദിച്ചു.
കേസില്‍ കേന്ദ്രത്തിന്റെ വാദങ്ങള്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയെ തകര്‍ക്കുകയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ