ഇസ്രയേലി യുവതിയെയും ഹോം സ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്ത കേസ്: മൂന്നാം പ്രതിക്കായി തിരച്ചിൽ

കർണാടകയിൽ ഇസ്രയേലി യുവതിയെയും ഹോം സ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ. ഗംഗാവതി സ്വദേശിയാണ് കേസിലെ മൂന്നാം പ്രതി. കേസിലെ മറ്റ് പ്രതികളായ ഗംഗാവതി സായ് നഗർ സ്വദേശികളായ സായ് മല്ലു, ചേതൻ സായ് എന്നിവരെ കൊപ്പൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് മൂന്നാമനായി തിരച്ചിൽ ഊർജിതമാക്കിയത്.

രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തതായും കൂടെയുള്ളവരെ ആക്രമിച്ചതായും പ്രതികൾ പൊലീസിനോട് സമ്മതിച്ചു. മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് യുവതികളെ ആക്രമിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കർണാടകയിലെ കൊപ്പലിലാണ് ഇസ്രയേലി വിനോദ സഞ്ചാരിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാൽസംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയെ അക്രമികൾ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തി. സഞ്ചാരികൾക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലിലിട്ട ശേഷമായിരുന്നു ആക്രമണം. ഇതിലൊരാളാണ് മുങ്ങിമരിച്ച ഒ‍ഡീഷ സ്വദേശി ബിബാഷ്. സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന യുഎസ് പൗരൻ ഡാനിയൽ, മഹാരാഷ്ട്രാ സ്വദേശി പങ്കജ് എന്നിവർ നീന്തി രക്ഷപ്പെട്ടു. മുങ്ങിപ്പോയ ബിബാഷിന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി അത്താഴത്തിന് ശേഷം ഹോംസ്റ്റേ ഉടമയും നാല് അതിഥികളും കനാൽ തീരത്ത് ഇരിക്കുമ്പോൾ ബൈക്കിലെത്തിയ മൂന്നു പ്രതികൾ പെട്രോൾ എവിടെ കിട്ടുമെന്നു ചോദിച്ചു. തുടർന്ന് ഇസ്രയേലി യുവതിയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ തർക്കമായി. തുടർന്ന് പ്രതികൾ ആക്രമിക്കുകയും പിന്നാലെ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്‌തെന്നാണ് പരാതി.

Latest Stories

'പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ പോലും അസ്വസ്ഥർ, ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും'; കെ സി വേണുഗോപാൽ

അന്ന് രജനി ചിത്രത്തിന്റെ ഹാര്‍ഡ് ഡിസ്‌ക്കും നഷ്ടമായി; ആ ഫ്‌ളോപ്പ് ചിത്രം ഇനി ഒടിടിയിലേക്ക്, 'ലാല്‍ സലാം' സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചു

രാജ്യത്ത് ആശങ്കയുയർത്തി കൊവിഡ് കേസുകൾ ഉയരുന്നു; കേരളത്തിൽ രോഗികളുടെ എണ്ണം 1000 കടന്നു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

'ഓപ്പറേഷൻ ഷീൽഡ്'; പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രിൽ, ബ്ലാക് ഔട്ടും അപായ സൈറണും മുഴങ്ങും

ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചത് സഹോദരന്‍ മനോജ് മഞ്ചു..; ഗുരുതര ആരോപണവുമായി വിഷ്ണു മഞ്ചു, വീണ്ടും ചര്‍ച്ചയായി കുടുംബപ്രശ്‌നം

'നിലമ്പൂരിൽ മത്സരിക്കാനില്ല, അൻവറില്ലാതെ യുഡിഎഫ് ജയിക്കില്ല'; സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

യുഡിഎഫുമായി സമവായമായില്ല, പുതിയ പ്ലാനുമായി പി വി അൻവർ; നിലമ്പൂരില്‍ മത്സരിക്കുന്നതില്‍ ഇന്നോ നാളെയോ പ്രഖ്യാപനം

ഹൈസ്‌കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും, യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനം; പുതിയ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി

പാട്ടും സംഭാഷണങ്ങളുമില്ല, പ്രധാന ഭാഗങ്ങള്‍ എവിടെ? മഹേഷ് ബാബു സിനിമയുടെ റീ റിലീസിനിടെ പ്രതിഷേധം; തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍