ബെംഗളൂരു-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിന്റെ 32 ടിക്കറ്റുകള്‍ക്ക് കരിഞ്ചന്തയില്‍ 3.20 ലക്ഷം; നാലു പേരെ പിടികൂടി പൊലീസ്; മൊബൈല്‍ ഫോണുകളും ഒരു ലക്ഷം രൂപയും കണ്ടെടുത്തു

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പന നടത്തിയ നാലുപേര്‍ പിടിയില്‍. ഹര്‍ഷവര്‍ധനന്‍, വിനയ് കമലേഷ്‌കര്‍, വെങ്കട് സായ് എന്നിവരെയാണ് പിന്നീട് പിടികൂടിയത്. ഇന്നലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍ക്കുന്നതിനിടെ ഇവരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസാണ് അറസ്റ്റുചെയ്തത്. ഇവരുടെ പക്കല്‍നിന്ന് 32 ടിക്കറ്റുകള്‍ പിടിച്ചെടുത്തു. 1,200 രൂപയുടെ ടിക്കറ്റ് ഇവര്‍ 10,000 രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വിറ്റതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരില്‍ ഒരാള്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ താത്കാലിക അംഗമാണ്.

യെശ്വന്തപുര പൈപ്പ് ലൈന്‍ റോഡ് സ്വദേശി ചരണ്‍രാജിനെയാണ് പോലീസ് ആദ്യം പിടികൂടിയത്.ഇയാളില്‍നിന്ന് 12 ടിക്കറ്റുകള്‍ പിടിച്ചെടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി . ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് ബാക്കി മൂന്ന് പേരെ പിടികൂടിയത്. 20 ടിക്കറ്റുകളും നാല് മൊബൈല്‍ ഫോണുകളും ഒരു ലക്ഷം രൂപയും ഇവരില്‍നിന്ന് പിടിച്ചെടുത്തു.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ താത്കാലികാംഗമായ വെങ്കട് സായ് മറ്റു പ്രതികള്‍ക്ക് ക്രിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൗകര്യമൊരുക്കിയതായി പോലീസ് പറഞ്ഞു.

അതേസമയം, അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് രണ്ട് റണ്‍സിന് വിജയിച്ചു. പ്ലേഓഫ് കാണാതെ ഇതിനകം പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി.

48 പന്തില്‍ 94 റണ്‍സ് നേടിയ ആയുഷ് മാത്രെയാണ് ചെന്നൈയുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ പകര്‍ന്നത്. അഞ്ച് സിക്സും ഒന്‍പത് ബൗണ്ടറിയുമുണ്ട് മാത്രെയുടെ ഇന്നിങ്സില്‍. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പുറത്താവാതെ 45 പന്തില്‍ 77 റണ്‍സ് നേടി. വിജയം സാധ്യമാവുമായിരുന്ന ഘട്ടത്തില്‍ മാത്രെ പുറത്തായതാണ് ചെന്നൈക്ക് തിരിച്ചടിയായത്. 17-ാം ഓവറിലായിരുന്നു പുറത്താവല്‍. തുടര്‍ന്നെത്തിയ ഡെവാള്‍ഡ് ബ്രെവിസ് തൊട്ടടുത്ത പന്തില്‍ത്തന്നെ മടങ്ങിയത് ചെന്നൈയുടെ വീര്യം കെടുത്തി. തുടര്‍ന്ന് ധോനിയും രവീന്ദ്ര ജഡേജയും സ്‌കോര്‍ നീക്കി.

ബെംഗളൂരു താരങ്ങളുടെ മോശം ഫീല്‍ഡിങ്ങും ചെന്നൈക്ക് കരുത്തായി. യഷ് ദയാലെറിഞ്ഞ അവസാന ഓവറില്‍ ധോനി (12) പുറത്തായതോടെ ശിവം ദുബെയെ ഇംപാക്ട് പ്ലെയറായി ഇറക്കി. ആദ്യ പന്തില്‍ത്തന്നെ ദുബെ സിക്സടിച്ച് ആവേശം ജനിപ്പിച്ചു. പക്ഷേ, തുടര്‍ന്നുള്ള പന്തുകള്‍ വേലി കടത്താനായില്ല. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണ്ടിയിരിക്കേ, ദുബെ സിംഗിള്‍ മാത്രമെടുത്തു. ഇതോടെ രണ്ട് റണ്‍സിന്റെ തോല്‍വി.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ