ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം; നാല് ആഴ്ച ഡൽഹിയിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം

ഡൽഹിയിലെ ജമാ മസ്ജിദിൽ പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ മാസം പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു ജാമ്യം അനുവദിച്ചു. നാല് ആഴ്ച ഡൽഹിയിൽ നിന്ന് മാറിനിൽക്കാൻ ചന്ദ്രശേഖർ ആസാദിനോട് കോടതി ആവശ്യപ്പെട്ടു.

ഈ കാലയളവിൽ എല്ലാ ശനിയാഴ്ചയും അദ്ദേഹം ഉത്തർപ്രദേശിലെ സഹാറൻപൂരിൽ പൊലീസിന് മുന്നിൽ ഹാജരാകണം.

ആസാദിനെതിരായ ആരോപണത്തിൽ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഇന്നലെ ഡൽഹി കോടതി പൊലീസിനെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു.

“പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്,” പാർലമെന്റിനുള്ളിൽ ആളുകൾ പറയേണ്ട കാര്യങ്ങൾ പറയാത്തതിനാൽ ആണ് ആളുകൾ തെരുവിലിറങ്ങിയത് കോടതി പറഞ്ഞു.

“നിങ്ങൾ ജമാ മസ്ജിദ് പാകിസ്ഥാനാണെന്ന മട്ടിലാണ് പെരുമാറുന്നത്. അത് പാകിസ്ഥാനാണെങ്കിലും നിങ്ങൾക്ക് അവിടെ പോയി പ്രതിഷേധിക്കാം. പാകിസ്ഥാൻ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു.” ജഡ്ജി പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി