വാക്‌സിൻ എടുക്കാത്തവർക്ക് പെട്രോളും പലചരക്ക് സാധനങ്ങളും നല്‍കില്ല: ഉത്തരവ് ഇറക്കി ഔറംഗബാദ് കളക്ടർ

ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്തവര്‍ക്ക് പലചരക്ക് സാധനങ്ങളോ, പെട്രോളോ, പാചകവാതകമോ നല്‍കില്ലെന്ന് മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലാ ഭരണകൂടം അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഉപഭോക്താക്കളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന് റേഷന്‍ കടകള്‍, ഗ്യാസ് ഏജന്‍സികള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു കൊണ്ട് ഔറംഗബാദ് ജില്ല കളക്ടര്‍ സുനില്‍ ചവാന്‍ ഉത്തരവ് ഇറക്കി. ഇത് പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവ പ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

55% ആളുകള്‍ മാത്രമേ ഇവിടെ ആദ്യ ഡോസ് സ്വികരിച്ചിട്ടുള്ളൂ. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ വാക്‌സിനേഷന്‍ അനുപാതം കൂട്ടുന്നതിന് വേണ്ടിയാണ് കളക്ടര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, കടകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുത്തിരിക്കണം എന്ന് ചൊവ്വാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ കളക്ടര്‍ അറിയിച്ചിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ ഡോസ് വാക്സിന്‍ എടുക്കാത്ത ജീവനക്കാരുടെ ശമ്പളവും ധനസഹായവും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ ട്രഷറി ഓഫീസര്‍ക്ക് കത്തയച്ചു. ബീബി കാ മഖ്ബറ, അജന്ത ഗുഹകള്‍ തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേയ്ക്ക് വാക്‌സിന്‍ എടുത്തിട്ടില്ലാത്ത സഞ്ചാരികളെ ഔറംഗബാദ് ഭരണകൂടം നിരോധിച്ചുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വാക്‌സിന്‍ എടുക്കാത്തവരെ പൊതു ഗതാഗത സംവിധാനത്തിലും, സ്വകാര്യ വാഹനത്തിലും സംസ്ഥാനത്തിന് അകത്തോ പുറത്തോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ജില്ലയില്‍ പ്രതിരോധ കുത്തിവെയ്പ്പുകളുടെ വേഗം വര്‍ദ്ധിപ്പിക്കുന്നതിനായി, വൈകുന്നേരങ്ങളിലും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സജീവമാക്കാന്‍ ഔറംഗബാദ് ജില്ലാ പരിഷത്ത് തീരുമാനിച്ചു എന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കര്‍ഷകത്തൊഴിലാളികളാണ്. പകല്‍സമയത്ത് ജോലിയുള്ളതിനാല്‍ ഇവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്താന്‍ കഴിയുന്നില്ല. ഇത് മനസ്സിലാക്കി വൈകുന്നേരങ്ങളില്‍ 5 മണി മുതല്‍ 8 വരെ പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ പരിഷത്തിലെ മെഡിക്കല്‍ ഓഫിസര്‍ സുധാകര്‍ ഷെക്‌ലെ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 982 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 13,311 ആക്ടീവ് കേസുകളുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ