അഖിലേഷ് യാദവിന് ദളിതരുടെ പിന്തുണ വേണ്ട, വോട്ട് മതി: ചന്ദ്രശേഖർ ആസാദ്

അടുത്ത മാസം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ സംഘടനയായ ആസാദ് സമാജ് പാർട്ടി സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ശനിയാഴ്ച പറഞ്ഞു.

സമാജ്‌വാദി നേതാവ് അഖിലേഷ് യാദവിന് ദളിതരുടെ പിന്തുണ ആവശ്യമില്ല, ആസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇന്നലെ അഖിലേഷ്ജി ഞങ്ങളെ അപമാനിച്ചു… ഇന്നലെ അഖിലേഷ്ജി ബഹുജൻ സമാജിനെ അപമാനിച്ചു,” സീറ്റ് വിഭജനം ചർച്ച ചെയ്യാൻ സമാജ്‌വാദി പാർട്ടി അധ്യക്ഷനെ കണ്ട് ഒരു ദിവസത്തിന് ശേഷം ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

“അഖിലേഷ്ജിക്ക് ഈ സഖ്യത്തിൽ ദളിത് നേതാക്കളെ ആവശ്യമില്ലെന്ന് അവസാനം എനിക്ക് തോന്നി… അദ്ദേഹത്തിന് ദളിത് വോട്ടുകൾ മാത്രമേ ആവശ്യമുള്ളൂ. ദളിതർ അദ്ദേഹത്തിന് വോട്ട് ചെയ്യുകയും അദ്ദേഹം സർക്കാർ രൂപീകരിക്കുകയും ചെയ്താൽ ഞങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ കഴിയില്ലെന്നാണ് എന്റെ ഭയം. ദളിതരെ തല്ലിക്കൊന്നാലോ, ദളിതരുടെ ഭൂമി മോഷ്ടിക്കപ്പെട്ടാലോ, ഹത്രാസിലെപ്പോലെ ദളിത് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുമ്പോഴോ ഒന്നും സംസാരിക്കാൻ കഴിയില്ല.” ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

അഖിലേഷ് യാദവ് ആസാദ് സമാജ് പാർട്ടിക്ക് മൂന്ന് സീറ്റുകൾ വാഗ്ദാനം ചെയ്തു, എന്നാൽ ചന്ദ്രശേഖർ ആസാദ് 10 സീറ്റുകൾ ആവശ്യപ്പെട്ടതിനാൽ സമവായത്തിൽ എത്താൻ സാധിച്ചില്ല എന്നാണ് റിപ്പോർട്ട്.

ആസാദും അഖിലേഷ് യാദവും ഈ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്നതിന് ധാരണയുണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, സഹരൻപൂരിലെ തന്റെ ശക്തികേന്ദ്രത്തിൽ നിന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കാനായിരുന്നു സാധ്യത.

“തിരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടുമെന്ന് അഖിലേഷ്ജി ഒരു മാസം മുമ്പ് ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ സംയുക്ത പോരാട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ രണ്ട് ദിവസം ഇവിടെ ഉണ്ടായിരുന്നു. ബിജെപിയെ തടയാൻ അഖിലേഷ്ജിയുമായി ചേരാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ ദളിതർക്ക് പ്രാതിനിധ്യം നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല,” ആസാദ് പറഞ്ഞു. “എന്റെ അടുത്ത നടപടികളെക്കുറിച്ച് ഞാൻ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും… ഒരു മൂന്നാം മുന്നണി ഉടൻ തയ്യാറായേക്കും,” അദ്ദേഹം പറഞ്ഞു.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ