'കോടതിയലക്ഷ്യ ഭീതിയില്‍ നിശ്ശബ്ദമാക്കപ്പെട്ട അഭിഭാഷകസമൂഹം കോടതിയുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു': പ്രശാന്ത് ഭൂഷണെതിരായ വിധിക്കെതിരെ അഭിഭാഷകര്‍

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെയുള്ള കോടതിയലക്ഷ്യ നടപടികളില്‍ വിയോജിപ്പും ആശങ്കയും പ്രകടിപ്പിച്ച് ഒരു സംഘം അഭിഭാഷകര്‍ രംഗത്ത്. സ്വതന്ത്രമായ ജുഡിഷ്യറിയെന്നാല്‍ ജഡ്ജിമാര്‍ വിമര്‍ശനങ്ങള്‍ക്കും സൂക്ഷ്മവിശകലനങ്ങള്‍ക്കും വിധേയമല്ല എന്നല്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍  പ്രസ്താവന പുറത്തിറക്കി. 1500- ലധികം അഭിഭാഷകരാണ് പ്രസ്താവനയില്‍  ഒപ്പുവെച്ചിരിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകരായ ശ്രീറാം പഞ്ചു, അരവിന്ദ് ദതര്‍, ശ്യാം ദിവാന്‍, രാജു രാമചന്ദ്രന്‍, വൃന്ദ ഗ്രോവര്‍ കാമിനി ജൈസ്വാള്‍ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ ഏതു തരത്തിലുള്ള പോരായ്മകളും ചൂണ്ടിക്കാണിക്കുകയെന്നത് അഭിഭാഷകരുടെ കടമയാണ് . പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകളില്‍ യാതൊരു കോടതിയലക്ഷ്യവും തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. കൂടാതെ, പ്രശാന്ത് ഭൂഷന്‍ ഒരു സാധാരണക്കാരനല്ലെന്നും സുപ്രീംകോടതിയിലെ മികച്ച അഭിഭാഷകനാണെന്നും പ്രസ്താവന പറയുന്നു. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ അസാധാരണമായി ഒന്നുംതന്നെ പറയുന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പൊതുവിടങ്ങളിലും സോഷ്യല്‍ മീഡിയയിലും കോടതിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രകടിപ്പിക്കപ്പെട്ടു പോരുന്ന കാര്യങ്ങള്‍ മാത്രമേ അവയിലുള്ളൂ. ചില മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ പോലും സമാനമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും അഭിഭാഷകരുടെ പ്രസ്താവന പറയുന്നു.

“ഈ വിധി പൊതുജനത്തിന്റെ കണ്ണില്‍ കോടതിയുടെ അധികാരത്തെ സ്ഥാപിച്ചെടുക്കുന്നില്ല. എന്നാലോ, അഭിഭാഷകര്‍ തുറന്നു സംസാരിക്കുന്നതിനെ അത് നിരുത്സാഹപ്പെടുത്തുന്നു. കോടതിയലക്ഷ്യ ഭീതിയില്‍ നിശ്ശബ്ദമാക്കപ്പെടുന്ന അഭിഭാഷക സമൂഹം കോടതിയുടെ ശക്തിയെയും സ്വാതന്ത്ര്യത്തെയും ആത്യന്തികമായി ഇല്ലാതാക്കുകയാണ് ചെയ്യുക. നിശ്ശബ്ദമാക്കപ്പെട്ട അഭിഭാഷക സമൂഹം ഒരു കരുത്തുള്ള കോടതി സംവിധാനത്തിലേക്ക് നയിക്കില്ല,” പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ അഭിപ്രായം കോടതി ആരായുകയുണ്ടായില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോടതിയലക്ഷ്യ നിയമത്തില്‍ അത് നിര്‍ബന്ധമാണ്. കോടതിയലക്ഷ്യത്തിന്റെ പരിധികള്‍ ഒരു വലിയ ബഞ്ച് പുനഃപരിശോധിക്കണമെന്നും അതുവരെ ഓഗസ്റ്റ് 14-ന്റെ വിധി നടപ്പാക്കരുതെന്നും പ്രസ്താവന ആവശ്യപ്പെടുന്നുണ്ട്. കോവിഡ് മഹാമാരിക്കു ശേഷം ഒരു തുറന്ന കോടതിയിലായിരിക്കണം ഈ കേസ് വാദം കേള്‍ക്കേണ്ടത്. തങ്ങളുടെ പ്രസ്താവനയോട് യോജിക്കുന്ന മറ്റ് ബാര്‍ മെമ്പര്‍മാരും ഗൂഗിള്‍ ഫോംസില്‍ പേര് രേഖപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയും അഭിഭാഷകര്‍ നടത്തി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ