കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 78 ശതമാനം മാധ്യമ പ്രവർത്തകർക്ക് ജോലി നഷ്ടപ്പെട്ടു: സി.എം.ഐ.ഇ

മാധ്യമ – പ്രസിദ്ധീകരണ വ്യവസായത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വലിയ തോതിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി പഠനം. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സി.എം.ഐ.ഇ) അനുസരിച്ച്, തൊഴിൽ നഷ്ടം ഏകദേശം 78% ആണ്.

2016 സെപ്റ്റംബറിൽ, മാധ്യമ -പ്രസിദ്ധീകരണ വ്യവസായത്തിൽ രാജ്യത്ത് 10.3 ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്തിരുന്നു. ഈ വർഷം ഓഗസ്റ്റിലെ കണക്ക് പ്രകാരം ഇപ്പോഴത് വെറും 2.3 ലക്ഷമാണ്.

“അതായത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 78% മാധ്യമ പ്രവർത്തകർക്ക് ജോലി നഷ്ടപ്പെട്ടു അല്ലെങ്കിൽ ഈ മേഖല അവർ ഉപേക്ഷിച്ചു.” മുതിർന്ന മാധ്യമ പ്രവർത്തകൻ ഔനിന്ദ്യോ ചക്രവർത്തി ട്വീറ്റ് ചെയ്തു.

2018 -ൽ മാധ്യമ -പ്രസിദ്ധീകരണ മേഖലയിലെ തൊഴിലവസരങ്ങളിൽ വലിയ ഇടിവ് ആരംഭിച്ചു, കോവിഡ് പകർച്ചവ്യാധി തൊഴിൽ അവസരങ്ങൾ കുറയുന്നതിന്റെ ആക്കം കൂട്ടി. സിഎംഐഇ പഠനം ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചു കോടതി

വെൽഫയറിനോട് മുട്ടാൻ പുത്തൻ മെഴ്‌സിഡസ്-ബെൻസ് വി-ക്ലാസ് !

കെപിസിസി പ്രസിഡന്റിനെ നേരിടാന്‍ കെകെ ശൈലജ; മട്ടന്നൂരില്‍ സീറ്റ് കിട്ടാത്തതിനാല്‍ പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ