പോലീസുകാർ പ്രതികൾ, ഭരണകൂടം ഒതുക്കിത്തീർക്കാൻ ശ്രമിച്ചു; ആരും അറിയില്ലെന്നു കരുതിയ ബലാത്സംഗ കേസ് ഒറ്റ രാത്രികൊണ്ട് പുറംലോകത്തെത്തിച്ച വിഎസ്

1970 നവംബർ രണ്ട്. വിഎസ് അന്ന് 47 കാരനായ എംഎൽഎ. സംഭവം നടക്കുന്നത് ആലപ്പുഴ നെഹ്‌റു ട്രോഫി വാർഡിൽ. എട്ടു പോലീസുകാർ ചേർന്ന് നാലു കർഷകത്തൊഴിലാളി യുവതികളെ ബലാത്സം​ഗം ചെയ്തു. വിഎസ് വിവരം അറിയുന്നത് പുലർച്ചെ ഒരു മണിക്ക് ടെലിഗ്രാം വഴി. നേരം വെളുക്കുന്നതുവരെ കാത്തു നില്ക്കാൻ ആ മനുഷ്യസ്നേഹിക്ക് കഴിയുമായിരുന്നില്ല. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്ക് ഉടൻ പുറപ്പെട്ടു.

സംഭവസ്ഥലത്തെത്തി ഇരകളായ സ്ത്രീകളോട് സംസാരിച്ച് വിഎസ് വിവരങ്ങൾ ശേഖരിച്ചു. ഉടനെതന്നെ പിറ്റേന്നത്തെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്കു മടങ്ങി. നവംബർ മൂന്നിന് അടിയന്തരപ്രമേയവുമായി അദ്ദേഹം സഭയിലെത്തി. പിന്നെ ഇങ്ങനെ തുടങ്ങി ‘ഇന്നലെ രാത്രി ഏതാണ്ട് ഒരു മണിയോടുകൂടി കിട്ടിയ ടെലിഗ്രാം അനുസരിച്ച് ഞാൻ ആലപ്പുഴയിൽ പോയി നേരിട്ടന്വേഷിച്ചതിൽ എനിക്കു കിട്ടിയ വിവരങ്ങൾ പറയുകയാണ്.

വിഎസ് പറഞ്ഞത് കേരള ജനതയും സഭാംഗങ്ങളും ഞെട്ടലോടെയാണ് കേട്ടത്. സർക്കാർ ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്ന് അടിയന്തരപ്രമേയത്തിന് മറുപടിയായി അന്നത്തെ ആഭ്യന്തരമന്ത്രി സിഎച്ച് മുഹമ്മദ് കോയ മറുപടി നൽകി. ഒടുവിൽ എട്ടു പോലീസുകാരുടെ പേരിൽ കേസെടുത്തു.

ആരും അറിയില്ലെന്നു കരുതി ഭരണകൂടം ഒതുക്കിത്തീർക്കാൻ ശ്രമിച്ച സംഭവമാണ് ഇരുട്ടിവെളുക്കും മുൻപ് വിഎസ് ഒറ്റയ്ക്ക് കേരളജനതയുടെ മനസാക്ഷിക്ക് മുന്നിലെത്തിച്ചത്. സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള തുടക്കമായിരുന്നു അത്. ഒടുവിൽ 90-ാം വയസിൽ മൂന്നാറിലെ പെമ്പിളൈ ഒരുമ സമരത്തിലും കേരളം ആ പോരാട്ട വീര്യം കണ്ടു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ