ഇഡിയ്ക്ക് മുന്നില്‍ തോമസ് ഐസക് ഇന്നും ഹാജരാകില്ല; കടുത്ത നടപടി വേണ്ടെന്ന് ഹൈക്കോടതി

മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. മസാല ബോണ്ട് കേസില്‍ ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് ഇഡി തോമസ് ഐസക്കിന് ഏഴാം തവണയും സമന്‍സ് നല്‍കിയത്. ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്ത് ഐസക് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും.

തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഉത്തരവ് വന്ന ശേഷമായിരിക്കും ഹാജരാകുന്നതില്‍ തുടര്‍നടപടി. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വരെ കടുത്ത നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഇഡിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം മസാല ബോണ്ട് വഴി സ്വീകരിച്ച മുഴുവന്‍ തുകയും കിഫ്ബി തിരിച്ചടച്ചിട്ടുണ്ട്.

ഇന്ത്യന്‍ കറന്‍സിയില്‍ വിദേശ നിക്ഷേപകരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാല ബോണ്ട്. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി നടത്തിയ ധനസമാഹരണത്തില്‍ ക്രമക്കേട് ആരോപിച്ചാണ് തോമസ് ഐസക്കിനെതിരെ ഇഡി അന്വേഷണം. ഐസക്കിന്റെ മൊഴിയെടുക്കേണ്ടത് കേസിന് അനിവാര്യമാണെന്നാണ് ഇഡിയുടെ നിലപാട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ