കൊല്ലത്ത് ജോലിക്ക് എത്തിയ അധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് സമരക്കാര്‍

ദേശീയ പണിമുടക്ക് ദിവസം സ്‌കൂളില്‍ ജോലിക്കെത്തിയ അധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് സമരക്കാര്‍. കൊല്ലം ചിതറ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 15 അധ്യാപകരെയാണ് സമരാനുകൂലികള്‍ പൂട്ടിയിട്ടത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിബു ലാലിന്റെ നേതൃത്വത്തിലായിരുന്നു അധ്യപകര്‍ക്ക് നേരെയുള്ള പ്രതിഷേധം.

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അധ്യാപകര്‍ ജോലിക്കെത്തിയത്. അധ്യാപകര്‍ക്ക് നേരെ സമരക്കാരുടെ അസഭ്യവര്‍ഷവും ഭീഷണി മുഴക്കലും ഉണ്ടായി. പുറത്തിറങ്ങുമ്പോള്‍ കാണിച്ചുതരാമെന്നാണ് ഷിബുലാല്‍ ഭീഷണിപ്പെടുത്തിയത്.

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും, പിടിഎ പ്രസിഡന്റും, ചിതറ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമാണ് ഷിബുലാല്‍. സംഭവ ത്തിന പിന്നാലെ വന്‍ പൊലീസ് സന്നാഹമാണ് സ്‌കൂളിന് മുന്നില്‍ ഉള്ളത്. പൊലീസ് എത്തിയാണ് ക്ലാസ് മുറി തുറന്ന് അധ്യാപകരെ പുറത്ത് എത്തിച്ചത്.

അതേസമയം പൊലീസ് സമരക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. സ്‌കൂളില്‍ അതിക്രമിച്ചുകയറിയതിന് സമരക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്